ചവറ്റുകൊട്ടയിൽ എറിഞ്ഞ ഒരു പെണ്ണിനെ സ്വീകരിച്ചാൽ സാറിനു അപമാനമേ ഉണ്ടാകും.. അതുകൊണ്ട് വേണ്ട സാർ… ദയവു ചെയ്തു എന്നെ വിട്ടേക്കൂ…

ആദ്യരാത്രി ഭാര്യ തന്നെ മുൻകൈയെടുത്തപ്പോൾ

=======================

 

 

കണ്ഠേട്ടൻ എന്ന് നാട്ടുകാരും പരിചയമുള്ള വരും വിളിക്കുന്ന ശ്രീകണ്ഠൻ നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്.. ജാതിമത വർണ്ണ വർഗ്ഗ കക്ഷി ഭേദമന്യേ എല്ലാവരെയും സഹായിക്കുന്ന ഒരു യഥാർത്ഥ സാമൂഹ്യ സ്നേഹി.. എങ്കിലും അയാൾക്ക് അയാളുടെ ഒരു രാഷ്ട്രീയ പാർട്ടിയിൽ അടിയുറച്ച വിശ്വാസമുണ്ട്…. അതെന്തെങ്കിലും ആവട്ടെ

മനുഷ്യത്വവും ധർമ്മവും നീതിയും പുലർത്തുന്നവർ ആരായാലും ജനങ്ങൾക്ക് അവരെ ഇഷ്ടമാണ്.. അതുപോലെ നമ്മുടെ ശ്രീകണ്ഠേട്ടനെയും സമസ്ത വിഭാഗത്തിലെ ജനങ്ങൾക്കും ഇഷ്ടമാണ്..

 

പല പത്രങ്ങളിലും അയാളുടെ ദേശസ്നേഹത്തിന്റെയും സാമൂഹ്യ നന്മയുടെയും പ്രവർത്തികൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യാറുണ്ട്…

 

പക്ഷേ ഇപ്രാവശ്യം ഇന്നു നടന്ന അയാളുടെ വിവാഹമാണ് നാട്ടിൽ ചർച്ച വിഷയം ആയത്…. അഞ്ചെട്ട് വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് വളരെ വാർത്താ പ്രാധാന്യമുള്ള ഒരു പെൺകുട്ടിയെയാണ് അയാൾ വധുവായി തിരഞ്ഞെടുത്തത്..

അത് തന്നെയാണ് ഇപ്രാവശ്യവും ശ്രീകണ്ഠന്റെ വിവാഹ വാർത്തയും ജനങ്ങൾക്ക് പ്രിയങ്കരമായത്..

 

ഏതാണ്ട് എട്ടു വർഷം മുമ്പ് നടന്ന കുമരംകൊല്ലി പീഡന പരമ്പരയിലെ 40തോളം നരാധമന്മാരുടെ പീഡനത്തിന് ഇരയായ ദയ എന്ന പെൺകുട്ടിയെയാണ് ശ്രീകണ്ഠൻ വിവാഹം ഇന്ന് കഴിച്ചത്….

 

സമൂഹത്തിന്റെ നാനാ തുറയിൽ നിന്നും ശ്രീകണ്ഠന് ആശംസകളും പ്രശംസകളും അനുമോദനങ്ങളും കൊണ്ട് നിറഞ്ഞു..

 

ശ്രീകണ്ഠൻ തന്റെ ജീവിതസഖിയാക്കി മാറ്റിയതിനു പിന്നിലുള്ള ചില കാര്യങ്ങൾ..

 

ദയ അന്നത്തെ സംഭവത്തിനുശേഷം ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും

അവഹേളനവും അപമാനങ്ങളും സഹിച്ചവയ്യാതെ നാടുവിട്ടു ഏറെ ദൂരെയുള്ള ഒരു ആശ്രമത്തിൻ കീഴിലുള്ള അഗതിമന്ദിരത്തിലെ അന്തേവാസികളായ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്ഷരഭ്യാസം നൽകികൊണ്ട് അവിടെ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു അവൾ ഇതുവരെ…

 

സ്വന്തം കക്ഷിയിൽ നിന്ന് പിരിച്ചെടുത്ത ധനവും വസ്തുവകകളും ഒക്കെ ആശ്രമത്തിന് കൈമാറാൻ വേണ്ടി പോയ അവസരത്തിലാണ് ആദ്യമായി ശ്രീകണ്ഠൻ ദയയെ കാണുന്നത്..

 

ഭിന്നശേഷിക്കാരായ കുട്ടികളെ അഗതി മന്ദിരത്തിനു പുറത്ത് ഗ്രൗണ്ടിൽ ഡ്രിൽ വർക്കുകളിൽ ചെയ്യിപ്പിക്കുകയായിരുന്നു അവൾ അപ്പോൾ..

 

ഏതാണ്ട് എട്ടു വർഷം മുമ്പ് പത്ര വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു പാവം പെൺകുട്ടി..അതേ….ഇതു ദയ എന്ന അതേ പെൺകുട്ടിയാണ്… ശ്രീകണ്ഠന് അവളെ

നേരിട്ട് പരിചയപ്പെടാൻ സാധിച്ചിട്ടില്ല.. എങ്കിലും ഇത്രയും അടുത്ത് കണ്ടപ്പോൾ ഒന്ന് സംസാരിക്കാം എന്ന് കരുതിയാണ് അങ്ങോട്ട് ചെന്നു കൈകൂപ്പി തൊഴുതു..ചോദിച്ചു

 

ദയയാണ്… അല്ലേ…

 

തന്നെ പരിചയമില്ലാത്ത ആരോ കുട്ടികളെ കണ്ട് സംസാരിക്കാൻ വന്നതായിരുന്നു എന്നാണ് അവൾ ആദ്യം കരുതിയത്..

 

തന്നെ പരിചയമുള്ള ആരോ ആണെന്ന് അറിഞ്ഞപ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു…എങ്കിലും അവൾക്ക് ആളെ മനസ്സിലായി.. പലയിടത്തും കണ്ടിട്ടുണ്ട് ഇയാളെ.. ഏവർക്കും പ്രിയമുള്ള ഒരു രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനാണ്..

തന്നോടുള്ള മാന്യമായ പ്രതികരണം കണ്ടപ്പോൾ അവളുടെ മനസ്സ് അല്പം സമാധാനമായി..

 

ഞാൻ ശ്രീകണ്ഠൻ… കാരുണ്യ പ്രവർത്തിയുടെ ഭാഗമായുള്ള ജനങ്ങൾ തന്ന സാധനങ്ങളും കൊണ്ടുവന്നതാണ്…

 

ഓ….കേട്ടിട്ടുണ്ട്… അവൾ പറഞ്ഞു..

 

ദയ ഇവിടെ ടീച്ചർ ആണല്ലേ…

 

അതെ…സാർ…

 

 

ഇതു പോലെ….തുടർന്ന് പലപ്രാവശ്യവും ശ്രീകണ്ഠന് അഗതി മന്ദിരവുമായി സഹകരിക്കേണ്ടി വന്ന അവസരത്തിൽ ഒക്കെ അവിടെ ദയയെ കാണാനിടയായി… താൻ ഇതുവരെ കണ്ട പുരുഷന്മാരിൽ നിന്നും വ്യത്യസ്തമായ സവിശേഷ സംസ്കാരം ശ്രീകണ്ഠനിൽ അവൾ തെളിഞ്ഞു കണ്ടു..

ക്രമേണ നല്ല ഒരു സ്നേഹബന്ധം അവർക്കിടയിൽ ഉരിത്തിരിഞ്ഞു..

 

അതിനുശേഷം ദയ ശ്രീകണ്ഠനെ കൂടുതൽ മനസ്സിലാക്കുകയായിരുന്നു..

 

ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയ കരുണാകരൻ സാറിന്റെയും യുപി സ്കൂൾ ഹെഡ്മിസ്സ്‌ട്രെസ് ആയ ജഗദമ്മ ടീച്ചറിന്റെയും മകനായ വളർന്ന ശ്രീകണ്ഠന് സംസ്കാരവും സ്വഭാവ മഹിമയും ജന്മസിദ്ധമായിരുന്നു..

 

ഏക മകനായ ഈ ശ്രീകണ്ഠൻസാറിൽ രാഷ്ട്രീയ സാമൂഹ്യ സേവനം എന്ന ഭ്രാന്ത് മുഴുത്ത് അതിന് പിറകെ ഓടി നടക്കുന്നതല്ലാതെ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല..

 

 

ദയയിൽ കൗമാരം കഴിഞ്ഞ് യൗവനത്തിലെത്തിയപ്പോൾ ഉണ്ടായ ആ ദുരന്തത്തിന്റെ സ്മരണകൾ അവളുടെ ഓർമ്മകളിൽ നിന്നും ഇനിയും വിട്ടുപോയിട്ടില്ല.. ഒരു വൈവാഹിക ജീവിതമോ കുടുംബമോ ഉണ്ടാക്കണമെന്നുള്ള മോഹം അവളിൽ ഇല്ലായിരുന്നു.. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കളിചിരി തമാശകളും ആയിരുന്നു അവളുടെ ലോകം മുഴുവൻ… അതിനപ്പുറം ഒന്ന് ചിന്തിക്കാൻ പോലും കേൾപ്പില്ലാത്ത ദുർബലമായ മനസ്സാണ് അവൾക്ക് കാലം ഉള്ളിൽ വച്ചു കൊടുത്തത്…

 

ആ മനസ്സിലേക്ക് ഒരു കുളിർമഴ എന്നോ തീക്കനൽ എന്നോ നിർവചിക്കാൻ ആവാത്ത ഒരു ആഘാതം കൊടുത്തുകൊണ്ട് ഒരു ദിവസം കണ്ടപ്പോൾ ശ്രീകണ്ഠൻ ചോദിച്ചു

 

 

ദയ….നമുക്ക് പരസ്പരം വിവാഹിതരായാലോ…

 

ഒരു നിമിഷം ശ്രീകണ്ഠൻ സാറിൽ നിന്നും അപ്രതീക്ഷിതമായ ആ വാചകം കേട്ട് ദയ സ്തബ്ദ ആയിപ്പോയി..

 

സാർ… ഞാൻ….. എനിക്ക്…ശ്രീകണ്ഠൻ സാർ എന്നെ കളിയാക്കുകയാണോ…സാറിന് എല്ലാം അറിയുന്നതല്ലേ…. ഞാനെന്താ.. ഏതാ.. എന്നൊക്കെ… സമൂഹത്തിൽ ഇത്രയും വിലയും നിലയും വിലയുമുള്ള സാറിനെ പോലുള്ള ഒരാൾ എന്നെപ്പോലെ ജീവിതം നശിച്ചുപോയ ഒരു പെൺകുട്ടിയെ കെട്ടി അപമാനിതനാകാൻ നിൽക്കുമോ?…

 

വളരെ ശാന്തനായി ക്ഷമയോടെ അതിനുള്ള മറുപടി ശ്രീകണ്ഠൻ പറഞ്ഞു.

 

ദയ ഇങ്ങോട്ടു നോക്കൂ… നമ്മൾ ഒരു തെറ്റ് ചെയ്യാത്തിടത്തോളം കാലം നമ്മൾക്ക് ഒരു അപമാനവും ഇല്ല.. നിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എനിക്കറിയാം… ഒന്നും ദയ അറിഞ്ഞുകൊണ്ട് അല്ലല്ലോ… അത്തരം പ്രതിസന്ധികളിൽ നിന്നും ഭീകരാന്തരീക്ഷത്തിൽ നിന്നും ഒരു അതിജീവിതയുടെ തന്റെടത്തോടെ ധൈര്യത്തോടെ ഇന്നും ജീവിതത്തെ നേരിടുന്ന ഒരു പെൺകുട്ടി എന്ന നിലയിലാണ് എനിക്ക് ദയയെ ഇഷ്ടമായത്.. എന്നിലെ സാമൂഹ്യ സ്നേഹിക്കും അത് കാണാതിരിക്കാൻ ആവില്ല… എനിക്ക് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ചെയ്യണം…എന്റെ ജീവിതം പോലും കൊടുത്തു…

 

എങ്കിലും സാർ നമ്മൾ.. തമ്മിൽ..എങ്ങനെ… എനിക്ക് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു..

സാറിന്റെ കുടുംബമഹിമയും നന്മയുള്ള പ്രവർത്തിയും കൊണ്ട് ഈ ലോകത്തിലെ ഏറ്റവും നല്ല പെണ്ണിനെ ത്തന്നെ സാറിന് പങ്കാളിയായി കിട്ടും… എന്നെപ്പോലെ സമൂഹം ചവറ്റുകൊട്ടയിൽ എറിഞ്ഞ ഒരു പെണ്ണിനെ സ്വീകരിച്ചാൽ സാറിനു അപമാനമേ ഉണ്ടാകും.. അതുകൊണ്ട് വേണ്ട സാർ… ദയവു ചെയ്തു എന്നെ വിട്ടേക്കൂ… സാർ പറഞ്ഞല്ലോ എനിക്കുവേണ്ടി എന്തെങ്കിലും ഒരു ഉപകാരം ചെയ്യണമെന്ന്…. ഇപ്പോൾ സാറിന് എന്നോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഉപകാരം അതാണ് എന്റെ മനസ്സിന്റെ സമാധാനത്തിനായി…

 

 

 

ദയ ഇതൊക്കെ നിന്റെ തോന്നലുകളാണ്… ഒഴിവാക്കി കളയേണ്ട പഴയതൊക്കെ കാര്യങ്ങളൊക്കെ ഇപ്പോഴും ഓർമ്മയിലിട്ട് ഒരു മനുഷ്യജീവിതത്തെ മുരടിപ്പിച്ചുകൊണ്ട് ആരും കാണാതെ ഒതുങ്ങിക്കൂടി നേടാൻ ശ്രമിക്കുന്ന ഈ സമാധാനം ഉണ്ടല്ലോ അത് യഥാർത്ഥ സമാധാനം അല്ല.. അതിലല്ല നീ സമാധാനം കണ്ടെത്തേണ്ടത്… നീ വീണ്ടും വീണ്ടും പഴയയിടത്ത് തന്നെ നിൽക്കുകയാണ്…ഇപ്പോൾ സ്ഥിതി ഇങ്ങനെയൊന്നുമല്ല..കാലം പുരോഗമിച്ചു.. നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല… നഷ്ടപ്പെട്ടത് മുഴുവനും അവർക്കാണ്.. അന്നത്തെ സമൂഹത്തിന്…ഒരു സ്ത്രീയെ മാന്യവും, സ്നേഹവും ആയ പെരുമാറ്റത്തിലൂടെ അവരുടെ ബഹുമാനം പിടിച്ചുപറ്റാൻ കെൽപ്പില്ലാതെ മനസ്സിന് ഉടമകളായ നികൃഷ്ട ജന്മങ്ങൾ ശരീര ബലത്തിന്റെ പേരിൽ കീഴടക്കി തങ്ങളുടെ വൈകാരിക ദുർബലത ചൊരിഞ്ഞ് തീർത്ത വെറും കോവർ കഴുതകളായ അന്നത്തെ പുരുഷ രൂപങ്ങൾക്ക്… പുരുഷ നാമധാരികൾക്ക്..

 

ഇത് 20 25 ആണ്….

നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല പെണ്ണേ..

ഇന്നത്തെ പുരുഷനും സമൂഹവും സ്ത്രീകൾക്കൊപ്പം ആണ്… അവരെ ചേർത്ത് തന്നെപ്പോലെ തന്നെ സമാനമായി ചിന്തിക്കാനും പ്രവർത്തിക്കാനും ശ്രമിക്കുന്നവർ… ഈ ശ്രീകണ്ഠൻ ആ കൂട്ടത്തിലാണ്..

 

അതും പറഞ്ഞു ശ്രീകണ്ഠൻ ഒരു നിമിഷം നിശബ്ദനായി…

 

തന്നെ ഇത്രയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളെ ഇനി തന്റെ ജീവിതത്തിൽ കിട്ടാനില്ല… അവൾക്ക് തോന്നി…

 

ശ്രീകണ്ഠൻ സാർ പറഞ്ഞത് സത്യമാണെങ്കിൽ ഞാൻ തയ്യാറാണ് ഈ വിവാഹത്തിന്.. ഒരുക്കങ്ങൾ തുടങ്ങിക്കോളൂ..

 

സത്യമാണോ ദയ ഞാൻ ഈ കേട്ടത്…

 

ശ്രീകണ്ഠൻ ചോദിച്ചു…

 

 

ഉം…

 

അപ്പോൾ നമുക്കിത് സെറ്റ് ആക്കാം ഒക്കെ…

 

ഉം.. ഉം….

 

 

പൂർണ്ണസമ്മതം നൽകിക്കൊണ്ട് അവൾ തലയാട്ടി ചിരിച്ചു..

 

 

 

ദയയുടെ ആവശ്യം ആശ്രമത്തിൽ വേണ്ടപ്പെട്ടവരെ അറിയിച്ചപ്പോൾ അവർക്ക് അത് ഏറെ ഇഷ്ടമായിരുന്നു….

 

പിന്നെ അവർ തന്നെ മുൻകൈയെടുത്ത് എല്ലാ കാര്യങ്ങളിലും ഉത്സാഹത്തോടെ വിവാഹം വരെ കൊണ്ടെത്തിച്ചു…

 

 

പിന്നെ എല്ലാം തകൃതിയിൽ ആയിരുന്നു..

 

 

വിവാഹ ചടങ്ങ് ഗംഭീരമായി ആശ്രമാങ്കണത്തിൽ നടന്നു..

 

ശ്രീകണ്ഠന്റെ കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരും സഹപ്രവർത്തകരായ സാമൂഹ്യ സ്നേഹികളും എല്ലാവരും ഒരുപോലെ പങ്കെടുത്തു… ദയയുടെ കുടുംബക്കാരായി അന്തേവാസികൾ ആശ്രമധിപൻമാരും മൊത്തം ഉണ്ടായിരുന്നു…

 

ആശ്രമത്തിലെ ചടങ്ങുകൾക്ക് ശേഷം

ദയയെ ശ്രീകണ്ഠന്റെ വീട്ടിലെത്തിച്ച ശേഷം അവർ മടങ്ങി..

 

 

 

ശ്രീകണ്ഠന്റെയും ദയയുടെയും ആദ്യരാത്രിയാണ്…

 

അന്നത്തെ പകലിൽ ആശ്രമത്തിൽ വച്ചുള്ള വ്യത്യസ്ത രീതിയിലുള്ള വിവാഹ ചടങ്ങുകളിൽ ഏറെ പരീക്ഷിണിതരായ ഇരുവരും രാത്രിയാകുമ്പോഴേക്കും ഏറെ അവശരായിരുന്നു..

 

എങ്കിലും അവർ പരസ്പരം ഹൃദയം തുറന്നു ഏറെ വൈകുവോളം സംസാരിച്ചു..

 

സ്ത്രീകളോട് പുരുഷന്മാർ കാണിക്കുന്ന ആക്രാന്തങ്ങളും അതിക്രമങ്ങളും അവളുടെ വിഷയമായി.. വൈകാരികമായി നിയന്ത്രണമില്ലാത്ത പുരുഷന്മാരെയും അവരുടെ പ്രവർത്തികളെയും അവൾ കുറ്റപ്പെടുത്തി സംസാരിച്ചു..

 

ശ്രീകണ്ഠനും ആത്മാഭിമാനമുള്ള പുരുഷന്മാരെ കുറിച്ചും അവരുടെ ചെയ്തികളെ കുറിച്ചും അവരുടെ സ്ത്രീകളോടുള്ള നല്ല പെരുമാറ്റത്തെക്കുറിച്ചും വാ തോരാതെ സംസാരിച്ചു..

 

തുടർന്ന് ബെഡിന്റെ ഇരുധ്രുവങ്ങളിലും അവർ തല ചായ്ച്ചു ..

 

ബെഡിനു നടുവിൽ ഒരുപാട് സ്ഥലം കണ്ടതുകൊണ്ട് ദയ ചോദിച്ചു എന്തിനാ ശ്രീകണ്ഠേട്ടൻ ഇത്ര ദൂരം മാറി കിടക്കുന്നത്..

 

അത് പിന്നെ ഞാൻ…

 

സത്യത്തിൽ അയാൾക്ക് പേടിയായിരുന്നു.. ഒരുകാലത്തു കാമാസക്തരായ പുരുഷന്മാരുടെ ആവശത്തോട് കൂടിയുള്ള അതിക്രമങ്ങൾ ഉണ്ടായ ശരീരമാണ്….

 

താനും ഈ കാമമെന്ന വികാരത്തിന് അടിമപ്പെട്ട് അവളെ സ്പർശിക്കുന്നത് പോലും പാപമാണെന്ന് അയാൾക്ക് തോന്നി.. പ്രത്യേകിച്ച് ഇന്ന് രാത്രി അവരുടെ ടോപ്പിക്ക് അതായിരുന്നു..

 

തന്റെ പ്രിയതമന്റെ അങ്കലാപ്പ് അതേക്കുറിച്ച് തന്നെ ആയിരിക്കുമെന്ന് അവൾക്ക് തോന്നി..

 

ഒടുവിൽ ദയ തന്നെ ശ്രീകണ്ഠന്റെ അടുത്ത് നീങ്ങി അയാളുടെ ശരീരത്തോട് ചേർന്നു കിടന്നു…

 

അവൾ ശ്രീകണ്ഠനെ കെട്ടിപിടിച്ചു.. അയാളുടെ കൈയെടുത്തു അവൾ തന്റെ ദേഹത്ത് ചേർത്ത് വച്ചു കെട്ടിപിടിപ്പിച്ചു…

 

അത്രയും മതിയായിരുന്നു ശ്രീകണ്ഠനു.. അയാളുടെ ചേതോവികാരവും പൗരുഷവും ഉണർന്നു..

 

സത്യത്തിൽ പുരുഷനെന്തെന്നും അവൻ നൽകുന്ന അനുഭൂതി എന്തെന്ന് ജീവിതത്തിൽ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു ദയയുടെതു.. വികാരം എന്തെന്ന് അറിയാത്ത പ്രായത്തിൽ നാല്പതോളം പുരുഷന്മാർ തന്നിൽ കാണിച്ചത് വെറും പേക്കൂത്താണെന്ന് തിരിച്ചറിഞ്ഞ നിമിഷം… സ്നേഹം അറിഞ്ഞും സ്നേഹം അറിയിച്ചു കൊടുക്കുന്നതാണ് യഥാർത്ഥത്തിൽ കാമം… ദയ തന്റെ പ്രിയതമൻ ശ്രീകണ്ഠേട്ടനെ ഒന്നു കൂടി ചേർന്നു കെട്ടിപിടിച്ചു കിടന്നു.. എന്നിട്ട് ആ കവിളിൽ സ്നേഹ ചുംബനം നൽകി.. അയാളിൽ നിന്നും ഒരു മധുര ചുംബനം ഏറ്റുവാങ്ങി അവൾ ആനന്ദ കണ്ണീരൊടെ മയങ്ങി…

 

.

 

 

 

 

 

രചന : വിജയ് സത്യ.

Leave a Reply

Your email address will not be published. Required fields are marked *