വിനോദിനെ നീ ഡിവോഴ്സ് ചെയ്തിട്ട് എന്റെ കൂടെ വാ. നീ ആഗ്രഹിക്കുന്നൊരു ഭർത്താവായിട്ട് നിന്റെ കൂടെ ഞാൻ ഉണ്ടാവും.

ഓഫീസിൽ നിന്നും വിനോദ് അന്ന് നേരത്തെ ആണ് ഇറങ്ങിയത്. കുറച്ചു ദിവസമായി അവന്റെ മനസ്സ് വല്ലാതെ അസ്വസ്തമാണ്. അതിന് കാരണം അവന്റെ ഭാര്യയുടെ മാറ്റങ്ങൾ ആയിരുന്നു.

 

കുറച്ചു ദിവസങ്ങളായി വിനോദിന്റെ ഭാര്യ അവനെ തീരെ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല. തൊട്ടതിനു പിടിച്ചതിനുമൊക്കെ എപ്പോഴും വഴക്ക് തന്നെയായിരുന്നു. അതിന് കാരണം വിനോദിന്റെ ജോലി തിരക്കുകൾ തന്നെയാണ്. ഭാര്യയെ ഒന്ന് ശ്രദ്ധിക്കാനോ അവളെ പുറത്തു കൊണ്ടു പോകാനോ അവളുടെ കൂടെ ഇരിക്കാനോ തിരക്കു പിടിച്ച ജോലിക്കിടയിൽ വിനോദിന് കഴിഞ്ഞിരുന്നില്ല.

 

ആദ്യമൊക്കെ അവന്റെ തിരക്കുകളുമായി അഡ്ജസ്റ്റ് ചെയ്തിരുന്ന മീരയ്ക്ക് പിന്നീട് അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞ് വർഷം 2 ആയപ്പോഴേക്കും അവർ തമ്മിൽ വഴക്കും ബഹളവും തുടങ്ങി. വീട്ടിൽ വന്നു കയറിയാൽ പരാതി കെട്ടഴിക്കുന്ന ഭാര്യയെ വിനോദ് അവഗണിക്കാൻ തുടങ്ങി. എപ്പോഴും പരാതി പറയുമെങ്കിലും അവന്റെ കാര്യങ്ങളെല്ലാം അവൾ മുടക്കം കൂടാതെ ചെയ്തു കൊടുക്കുമായിരുന്നു. പിന്നീട് അവന്റെ അവഗണന കണ്ട് അവളും അവനെ അവഗണിച്ചു തുടങ്ങി.

 

അങ്ങോട്ടുള്ള അവഗണന തിരിച്ചു കിട്ടിയപ്പോഴാണ് വിനോദിന് വേദനിച്ചത്. പിന്നീട് വിനോദ് എന്തെങ്കിലും ചോദിച്ചു ചെന്നാൽ വഴക്ക് ആയി അവർ പിണങ്ങുകയും ചെയ്യും. ജീവിതം തുടങ്ങും മുൻപേ ഇങ്ങനെ തങ്ങൾ രണ്ടറ്റത്തായാൽ ശരിയാകില്ല എന്ന് കുറച്ചു ദിവസം ആയി അവന് തോന്നിത്തുടങ്ങിയിരുന്നു. അതുകൊണ്ടാണ് കഴിവതും ജോലി വേഗം തീർത്ത് ഇനി മുതൽ നേരത്തെ ഇറങ്ങണമെന്ന് വിനോദ് ചിന്തിച്ചു തുടങ്ങിയത്.

 

അങ്ങനെയാണ് അവൻ അന്ന് പതിവിലും നേരത്തെ ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങിയത്. അന്നത്തോടെ മീരയോട് സംസാരിച്ച് കാര്യങ്ങൾ ഒത്തു തീർപ്പാക്കി പഴയതു പോലെ സന്തോഷം നിറഞ്ഞ ജീവിതം തിരിച്ചു പിടിക്കണമെന്ന് അവൻ മനസ്സു കൊണ്ട് ആഗ്രഹിക്കാൻ തുടങ്ങിയിരുന്നു.

 

പരസ്പരമുള്ള വഴക്കും പിണക്കവും കാരണം അവർ തമ്മിൽ മാനസികമായും ശാരീരികമായും അകന്നിട്ടും രണ്ടുമൂന്നു മാസങ്ങൾ കഴിഞ്ഞിരുന്നു. ഒരേ കട്ടിലിന്റെ രണ്ടുവശങ്ങളിലും മൊബൈലിൽ തോണ്ടി അവർ ഉറക്കത്തെയും കാത്ത് കിടന്നിരുന്ന ദിവസങ്ങൾ അനവധിയാണ്.

 

ജോലി ഒന്നും ഇല്ലാതെ താൻ വീട്ടിൽ ഇരിക്കുന്നതു കൊണ്ടാണ് വിനോദിന്റെ അവഗണന തനിക്ക് സഹിക്കാൻ കഴിയാത്തതെന്ന് മനസ്സിലാക്കിയ മീന ജോലിക്ക് പോകാനുള്ള മടി മാറ്റി വച്ച് അടുത്തുള്ള ഹോസ്പിറ്റലിൽ പോയി തുടങ്ങി. അവൾ പഠിച്ചത് നഴ്സിംഗ് ആയിരുന്നു. മാറിമാറി വരുന്ന ഡ്യൂട്ടി ടൈം കാരണം പിന്നീട് അവൾ വിനോദിനെ തീരെയും ശ്രദ്ധിക്കാതെയായി.

 

മീര കൂടി അവഗണിച്ച് തുടങ്ങിയപ്പോൾ ജീവിതം കൈവിട്ടു പോകുന്നത് വിനോദ് തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ഒരു തുറന്ന് പറച്ചിൽ നടത്തി മാപ്പ് പറയാൻ തയ്യാറായിട്ടാണ് അവൻ നേരത്തെ വീട്ടിലെത്തിയത്.

 

വിനോദ് വീട്ടിലെത്തുമ്പോൾ മീര ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നു. അടുക്കളയിൽ എന്തോ തിരക്കിട്ട പാചകത്തിൽ ആയിരുന്നു അവൾ. മുൻ വാതിൽ തുറന്നു കിടന്നതു കൊണ്ട് അവൻ കോളിംഗ് ബെൽ അടിക്കാതെ അവൻ നേരെ അകത്തേക്ക് കയറി വന്നു.

 

മീര കുളിച്ചു വേഷം മാറി തലയിൽ ഒരു തോർത്തുമുണ്ട് കെട്ടി വച്ചിട്ടുണ്ടായിരുന്നു. ഫോണിൽ ആരോടോ അവൾ സംസാരിക്കുന്നുമുണ്ടായിരുന്നു.

 

അടുക്കള വാതിൽക്കൽ വിനോദിനെ കണ്ടതും മീര വേഗം കാൾ കട്ട്‌ ചെയ്ത് ജോലിയിൽ ശ്രദ്ധ കൊടുത്തു. അവൾ തന്നെ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും നിരാശയോടെ അവൻ ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു കൊണ്ട് ബെഡ്റൂമിലേക്ക് പോയി.

 

അതേസമയം വിനോദ് പതിവില്ലാതെ നേരത്തെ വന്നത് എന്ത് കൊണ്ടാണെന്ന് ആലോചിച്ചു നിൽക്കുവായിരുന്നു മീര. പെട്ടെന്നാണ് അവളുടെ കയ്യിലിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്.

 

അരുൺ എന്ന പേര് കണ്ടതും മീര വേഗം കാൾ എടുത്തു.

 

എന്താ മീര ഒന്നും പറയാതെ കട്ട്‌ ചെയ്തത്.

 

അരുൺ കൊഞ്ചി കുഴഞ്ഞു കൊണ്ട് ചോദിച്ചു.

 

അരുൺ, ഞാൻ പിന്നെ വിളിക്കാം. വിനോദ് ഇന്ന് പതിവിലും നേരത്തെ വന്നിട്ടുണ്ട്.

 

അവനെ നിനക്ക് ഇത്രയ്ക്ക് പേടിയാണോ മീര. വിനോദിനെ നീ ഡിവോഴ്സ് ചെയ്തിട്ട് എന്റെ കൂടെ വാ. നീ ആഗ്രഹിക്കുന്നൊരു ഭർത്താവായിട്ട് നിന്റെ കൂടെ ഞാൻ ഉണ്ടാവും.

 

അവന്റെ പറച്ചിൽ കേട്ടതും അവൾക്ക് ദേഷ്യം വന്നു.

 

അരുൺ, ഞാൻ എന്റെ വിഷമമൊക്കെ പറയാൻ പറ്റിയ നല്ലൊരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടേ നിന്നെ കണ്ടിട്ടുള്ളു. മുൻപും നീ ഇക്കാര്യം പറഞ്ഞപ്പോ എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞതല്ലേ. എന്തൊക്കെ പറഞ്ഞാലും വിനോദിനെ പിരിഞ്ഞൊരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിത അവസ്ഥ അറിഞ്ഞെന്നു കരുതി അത് മുതലെടുക്കാൻ ആണ് നിന്റെ ഭാവം എങ്കിൽ നമുക്ക് ഈ ഫ്രണ്ട് ഷിപ് ഇവിടെ വച്ച് നിർത്താം. നിന്റെ മനസ്സിലിരിപ്പ് വേറെയാണ്. ഇങ്ങനെ ഉള്ള ഒരു സുഹൃത്തിനെ എനിക്ക് വേണ്ട.

 

എന്റെ വിഷമം ഒക്കെ നിന്നോട് ഞാൻ പറഞ്ഞത് എന്തെങ്കിലും പോംവഴി ഉണ്ടെങ്കിൽ പറഞ്ഞു തരാൻ വേണ്ടിയാണ്. എന്നാൽ വിനോദുമായി ഞാൻ അകന്ന് കഴിയുകയാണെന്ന് ഞാൻ പറഞ്ഞ അന്ന് മുതൽ നീ എന്നെ നിന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ വെമ്പൽ കൊള്ളുകയായിരുന്നു. അപ്പത്തന്നെ എനിക്ക് അങ്ങനെ ഒരു ജീവിതത്തിനെ കുറിച്ച് താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ടും നീ വീണ്ടും അതു തന്നെയാണ് എടുത്തിടുന്നത്.

 

സോ I let’s break up this friendship. Bye arun.

 

അത്രയും പറഞ്ഞു കൊണ്ട് അവൾ കാൾ കട്ട്‌ ചെയ്തു.

 

ഫ്രിഡ്ജിൽ നിന്നും എടുത്ത വെള്ളത്തിന്റെ ബോട്ടിൽ തിരിച്ചു വയ്ക്കാൻ വന്ന വിനോദ് അവൾ ഫോണിൽ കൂടെ പറഞ്ഞതൊക്കെ കേട്ട് വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

 

അവന് ഒരു നിമിഷം സങ്കടവും സന്തോഷവും തോന്നി. എത്രയൊക്കെ പിണങ്ങി ഇരുന്നാലും മീര തന്നെ വിട്ട് പോവില്ല എന്നൊരു ഉറപ്പ് അവന് കിട്ടി. തങ്ങളുടെ പിണക്കം മാറ്റാൻ കഴിയുമെന്നൊരു കോൺഫിഡൻസ് വിനോദിന് ഉണ്ടായി.

 

അവൻ കയ്യിലിരുന്ന ബോട്ടിൽ ഫ്രിഡ്ജിൽ കൊണ്ട് വച്ചു. പെട്ടെന്ന് അടുക്കളയിൽ അവനെ കണ്ട് മീരയുടെ മുഖം വിളറി. താൻ ഫോണിലൂടെ അരുണിനോട് പറഞ്ഞത് അവൻ കേട്ടോ എന്നോർത്ത് അവൾ പേടിച്ചു.

 

ഉള്ളിൽ നിറഞ്ഞ ഭയം പുറമെ കാട്ടാതെ മീര വിനോദിന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.

 

അവൻ അതൊന്നും കാര്യമാക്കാതെ അവളെ പിന്നിലൂടെ കെട്ടിപിടിച്ച് കഴുത്തിൽ മുഖം അമർത്തി നിന്നു. പെട്ടെന്നുള്ള വിനോദിന്റെ ആ പ്രവർത്തിയിൽ മീര പകച്ചു പോയി.

 

ഏയ്‌, വിനോദ് എന്താ ഇത്, വിടെന്നെ.

 

അവൾ കുതറി.

 

വിനോദ് പക്ഷേ അവളിലെ പിടി മുറുക്കി.

 

സോറി മീര… നിന്നെ ഞാൻ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്. എന്റെ തെറ്റുകളൊക്കെ ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്. നീ ഫോണിലൂടെ പറഞ്ഞതൊക്കെ ഞാൻ കേട്ടു. നീ ഇല്ലാതെ എനിക്കും പറ്റില്ല. എത്രയൊക്കെ പിണങ്ങി നടന്നാലും ഈ ഹൃദയം നിറച്ചും നീയാണ്. നമുക്കിടയിലെ വഴക്കും പിണക്കവും മാറ്റാൻ വേണ്ടിയാണ് ഞാൻ ഇന്ന് നേരത്തെ വന്നത്. ഇനി എന്നും നേരത്തെ വരും ഞാൻ. ഇനി ഒരിക്കലും ജോലി തിരക്കുകൾ പറഞ്ഞ് നിന്നെ ഞാൻ അവഗണിക്കില്ല. I ലവ് യൂ മീര… ആൻഡ് i നീഡ് യൂ ഡിയർ.

 

 

വിനോദ് അവളുടെ കാതുകളിൽ മന്ത്രിച്ചു.

 

അത്രയും കേട്ടതും മീര കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു. വിനോദും അവളെ ഗാഢമായി പുണർന്നു. മീരയുടെ മുഖം മുഴുവനും അവൻ ചുംബനങ്ങൾ കൊണ്ട് മൂടി. പിന്നെ പതിയെ വിനോദ് അവളുടെ അധരങ്ങൾ കവർന്നു. കൈകൾ അവളുടെ ഉടലിലൂടെ സഞ്ചരിച്ചു. അവൾ സ്വയം മറന്ന് അവന്റെ ചുംബനത്തിൽ ലയിച്ചു നിന്നു.

 

ഗ്യാസ് ഓഫ് ചെയ്തിട്ട് വിനോദ് മീരയെ പൊക്കി എടുത്തു ബെഡ്റൂമിലേക്ക് നടന്നു. ആദ്യമായി കാണുന്നത് പോലെ അവൻ അവളെ കണ്ണുകൾ കൊണ്ടുഴിഞ്ഞു. ഇരുവരുടെയും കണ്ണുകൾ ഒരു നിമിഷം തമ്മിലുടക്കി. അവിടെ പ്രണയവും വിരഹവും മാത്രം നിറഞ്ഞു നിൽക്കുകയായിരുന്നു.

 

രണ്ട് മാസത്തെ പിണക്കവും പരിഭവവും അവർ അങ്ങനെ പറഞ്ഞു തീർത്ത്‌ വീണ്ടും ഒന്നായി ഒരു പുഴയായി ഒഴുകാൻ തുടങ്ങി.

 

ഹേര

Leave a Reply

Your email address will not be published. Required fields are marked *