ആ അങ്കിൾ ആരും കാണാതെ അമ്മയുടെ കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ഒളിച്ചാണ് വീട്ടിലേക്ക് വരുന്നതും പോകുന്നതും

അച്ഛാ… രണ്ടാഴ്ച മുൻപ് ഞാൻ സ്കൂളിൽ നിന്ന് വന്നപ്പോൾ അച്ഛന്റേം അമ്മേടേം റൂമില് ഒരു അങ്കിൾ അമ്മേ കെട്ടിപിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അമ്മയോട് ഞാൻ ആ അങ്കിൾ ആരാന്ന് ചോദിച്ചപ്പോ എന്നോട് ദേഷ്യപ്പെട്ടു.

 

ആ അങ്കിൾ അമ്മേ കെട്ടിപ്പിടിക്കേം ഉമ്മ വയ്ക്കേം ചെയ്ത്. മോള് അത് കണ്ടതാ. അച്ഛനോട് ഈ കാര്യം പറഞ്ഞാൽ അമ്മയും അങ്കിളും കൂടി അച്ഛനേം എന്നേം കൊല്ലുമെന്ന് പറഞ്ഞു. അച്ഛനോട് ഞാൻ ഈ കാര്യം പറയാതിരിക്കാൻ വേണ്ടിയാ അച്ഛൻ ഫോൺ വിളിക്കുമ്പോ അമ്മ ഇപ്പോ എന്റെ അടുത്ത് നിന്ന് മാറാത്തത്.

 

മകൾ മീനാക്ഷിയുടെ വാക്കുകൾ കേട്ട് പ്രവാസിയായ ആ അച്ഛന്റെ ഹൃദയം പിടഞ്ഞു. കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ പ്രതാപിന്റെ കണ്ണുകൾ നിറഞ്ഞു.

 

മോളെ… മോളിത് എന്തൊക്കെയാ പറയുന്നത്. മോൾടെ അമ്മയേ കുറിച്ച് തന്നെയാണോ മോൾ ഇങ്ങനെയൊക്കെ….

 

വാക്കുകൾ പൂർത്തീകരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

 

ഞാൻ പറഞ്ഞത് സത്യാ അച്ഛാ. അച്ഛൻ ഈ കാര്യം അമ്മയോട് ചോദിക്കരുത്. ഞാനിത് അച്ഛനോട് പറഞ്ഞെന്ന് അമ്മ അറിഞ്ഞാൽ ആ അങ്കിളും അമ്മയും കൂടി നമ്മളെ കൊന്ന് കളയും. അച്ഛൻ ദൂരെ ആയോണ്ട് അച്ഛനെ കൊല്ലാൻ ചിലപ്പോ അവർക്ക് പറ്റിയെന്നു വരില്ല. പക്ഷേ എന്നെ എന്തായാലും കൊല്ലും. അങ്ങനെ എനിക്ക് മരിക്കണ്ട അച്ഛാ. അച്ഛന്റെ മോളായി എനിക്ക് ഇനിയും കുറേ വർഷം ജീവിക്കണം.

 

മീനു കരഞ്ഞു പോയി.

 

അയ്യേ അച്ഛന്റെ മീനൂട്ടി കരയാ… അച്ഛന്റെ പൊന്ന് കരയണ്ടാട്ടോ. മോളെ ആരും ഒന്നും ചെയ്യില്ല. അച്ഛൻ അമ്മയോട് ഒന്നും ചോദിക്കില്ല. അതുകൊണ്ട് മോൾ അതോർത്തു പേടിക്കണ്ട.

 

അമ്മയ്ക്ക് ആ അങ്കിളിനെ ഇഷ്ടം ആണെന്നും ഇനി അയാളുടെ കൂടെയേ ജീവിക്കു എന്ന് അമ്മ പറഞ്ഞു. മോൾ എല്ലാം കണ്ടത് കൊണ്ട് ആ അങ്കിൾ ഇപ്പോൾ എന്നും നമ്മുടെ വീട്ടിൽ തന്നെയാണ് അച്ഛാ താമസം. ആ അങ്കിൾ ആരും കാണാതെ അമ്മയുടെ കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ഒളിച്ചാണ് വീട്ടിലേക്ക് വരുന്നതും പോകുന്നതും. എനിക്ക് ഈ കാര്യം ആരോടെങ്കിലും പറയാൻ തന്നെ പേടി ആയിരുന്നു. പക്ഷേ അച്ഛനെ ഇത് അറിയിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതാണ് മിസ്സിന്റെ ഫോൺ വാങ്ങി അച്ഛനെ ഞാൻ വിളിച്ചത്.

 

മോൾ സങ്കടപ്പെടണ്ട അച്ഛൻ ഉണ്ട് കൂടെ.

 

പ്രതാപ് തന്റെ ഇമോഷൻസ് കടിച്ചമർത്തി.

 

അച്ഛൻ വേഗം വീട്ടിലേക്ക് വരുമോ. ആ അങ്കിൾ ആളത്ര ശരിയല്ല. ഇടയ്ക്കിടയ്ക്ക് അമ്മ കാണാതെ എന്റെ ദേഹത്തൊക്കെ നുള്ളാനും പിച്ചാനും വരും. ഞാനിപ്പോ പേടിച്ച് പേടിച്ചാണ് ആ വീട്ടിൽ കഴിയുന്നത്. ആ അങ്കിൾ വീട്ടിലുള്ളപ്പോഴൊക്കെ ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങാറില്ല. അമ്മയും ആ അങ്കിളിന്റെ ഒപ്പം ആയതു കൊണ്ട് എനിക്കെന്റെ സങ്കടം ആരോടും പറയാൻ കഴിയുന്നില്ല.

 

മീനുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു.

 

മീനുട്ടി വിഷമിക്കേണ്ട അച്ഛൻ എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്ക് വരാം.

 

സത്യമാണോ അച്ഛാ.

 

അച്ഛൻ വരുന്നുണ്ടെന്ന് കേട്ടതും ആ കുഞ്ഞിക്കണ്ണുകൾ സന്തോഷത്താൽ തിളങ്ങി.

 

വരും പൊന്നെ, അച്ഛൻ എത്രയും പെട്ടെന്ന് തന്നെ വരും.

 

എങ്കിൽ ശരി അച്ഛാ എനിക്ക് ക്ലാസ് തുടങ്ങാൻ സമയമായി ഞാൻ മിസ്സിന്റെ ഫോൺ വാങ്ങി അച്ഛനെ നാളെ വിളിക്കാം.

 

മീനുട്ടി ഫോൺ കട്ട് ചെയ്തിട്ടും പ്രതാപിന്റെ ഹൃദയം അതിദ്രുതം മിടിക്കുകയായിരുന്നു. മകൾ പറഞ്ഞിട്ട് പോയ വാക്കുകൾ അയാളെ അത്രമേൽ ഉലച്ചിരുന്നു. തന്റെ ഭാര്യ തന്നെ ചതിക്കുകയായിരുന്നു എന്ന തിരിച്ചറിവ് പ്രതാപിന്റെ ഹൃദയത്തെ പൊള്ളിച്ചു.

 

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കൊച്ചു കുഞ്ഞാണ്. അവളുടെ കൺമുന്നിൽ കണ്ട കാര്യമാണ് അവൾ ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞിരിക്കുന്നത്. നൊന്ത്‌ പെറ്റ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ അവൾക്ക് എങ്ങനെ കഴിഞ്ഞു. സ്വന്തം മുഖം രക്ഷിക്കാൻ ഒരുപക്ഷേ ആ രാക്ഷസി അതിനും മടിച്ചെന്നു വരില്ല.

 

പ്രതാപിന്റെ ചിന്തകൾക്ക് ചൂടുപിടിച്ചു.

 

 

പ്രതാപിന്റെയും റീനയുടെയും ഒരേ ഒരു മകളാണ് മീനാക്ഷി എന്ന മീനു. 12 വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നാട്ടിൽ സ്വന്തമായി ചെറിയൊരു പലചരക്ക് കടയായിരുന്നു പ്രതാപിന് ഉണ്ടായിരുന്നത്. ലക്ഷ്വറി ലൈഫ് സ്വപ്നം കണ്ട് ജീവിച്ചിരുന്ന റീനക്ക് പലചരക്ക് കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നതിൽ സംതൃപ്തി ലഭിച്ചിരുന്നില്ല.

 

അങ്ങനെ മീനൂട്ടിക്ക് നാല് വയസ്സുള്ളപ്പോൾ റീനയുടെ നിർബന്ധം സഹിക്കവയ്യാതെയാണ് പലചരക്ക് കട ഭാര്യയെ ഏൽപ്പിച്ചിട്ട് പ്രതാപ് കടൽ കടന്നു പോയത്. അവിടെ നിന്നും അയാൾ അയച്ചു കൊടുക്കുന്ന പൈസ കൊണ്ട് കച്ചവടം പുഷ്ടിപ്പെടുത്തി റീന ആ ചെറിയ പലചരക്കുകടയെ ഒരു വലിയ സൂപ്പർ മാർക്കറ്റ് ആക്കി മാറ്റിയിരുന്നു. ഒരു രണ്ടു വർഷത്തിനു മുൻപാണ് പലചരക്ക് കട സൂപ്പർമാർക്കറ്റായി മാറിയത്.

 

ബിസിനസ് അഭിവൃദ്ധിപ്പെട്ടപ്പോൾ തന്നെ താൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് വരട്ടെ എന്ന് പ്രതാപ് റീനയോട് ചോദിച്ചപ്പോൾ കുറച്ചു വർഷം കൂടി അവിടെ പിടിച്ചുനിൽക്ക് എന്നായിരുന്നു അവളുടെ മറുപടി.

 

എന്നാൽ പ്രതാപിന് നാട്ടിലേക്ക് മടങ്ങാൻ നല്ല ആഗ്രഹമുണ്ടായിരുന്നു. ഈ രണ്ടു വർഷത്തിനിടയ്ക്ക് ഭാര്യയിലുള്ള പല മാറ്റങ്ങളും അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചോദിക്കുമ്പോഴൊക്കെ സൂപ്പർമാർക്കറ്റിലെ ഓരോ തിരക്കുകൾ ആണെന്ന് പറഞ്ഞ് അവൾ ഒഴിയും. പഴയതു പോലെ പ്രതാപിനെ വിളിക്കാനോ മിണ്ടാനോ ഒന്നും റീന മെനക്കെട്ടില്ല.

 

തന്റെ അഭാവത്തിൽ തന്റെ ഭാര്യ ബിസിനസ് നല്ല രീതിയിൽ കൊണ്ടു പോകുന്നുണ്ടല്ലോ അതുകൊണ്ടായിരിക്കും അവൾക്ക് ഒന്നിനും സമയം തികയാത്തത് എന്നോർത്ത് പ്രതാപ് സമാധാനപ്പെടുകയായിരുന്നു. എന്നാൽ അതിനു പിന്നിൽ ഇങ്ങനെ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അയാൾ അറിഞ്ഞതേയില്ല.

 

എന്തായാലും ആരെയും അറിയിക്കാതെ നാട്ടിലേക്ക് പോകാൻ തന്നെ പ്രതാപ് തീരുമാനിച്ചു. മകൾ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ഒറ്റയ്ക്ക് താൻ ആ വീട്ടിലേക്ക് കയറിച്ചെന്നാൽ തന്റെ ഭാര്യയും കാമുകനും കൂടി തന്നെയും മകളെയും കൊല്ലാനും മടിക്കില്ലെന്ന് അയാൾക്ക് തോന്നി. അതുകൊണ്ട് കുറച്ചു കൂട്ടുകാരെയും കൂട്ടി വീട്ടിൽ പോകാമെന്ന് പ്രതാപ് തീരുമാനിച്ചു.

 

ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് എമർജൻസി ലീവ് വാങ്ങി രാത്രി തന്നെ പ്രതാപ് നാട്ടിലേക്ക് തിരിച്ചു. വെളുപ്പിന് നാലു മണിക്കാണ് അയാൾ വീട്ടിൽ എത്തിച്ചേർന്നത്.

 

പ്രതാപിന്റെ കൂടെ അയാളുടെ ഉറ്റ സുഹൃത്തുക്കളായ നാലുപേർ ഉണ്ടായിരുന്നു.

 

ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ മതിൽ ചാടി കടന്നാണ് അവർ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്. മുൻ വാതിലും പുറകിലെ വാതിലും അടച്ചു പൂട്ടിയിരുന്നെങ്കിലും ഒരു സ്പെയർ കീ കയ്യിൽ ഉണ്ടായിരുന്നതിനാൽ പ്രതാപ് അത് ഉപയോഗിച്ച് വാതിൽ തുറന്നു അകത്തേക്ക് പ്രവേശിച്ചു.

 

മുകളിലെ തങ്ങളുടെ ബെഡ്റൂമിൽ അപ്പോഴും വെളിച്ചം പരന്നിരുന്നത് പ്രതാപ് പ്രത്യേകം ശ്രദ്ധിച്ചു. മൊബൈൽ ക്യാമറ ഓൺ ചെയ്ത് കൊണ്ട് അയാളും കൂട്ടുകാരും മുകളിലേക്ക് കയറി.

 

ചാരികിടന്ന ബെഡ്റൂമിന്റെ വാതിൽ തുറന്നു നോക്കുമ്പോൾ പൂർണ്ണ നഗ്നരായി ബെഡിൽ കെട്ടിപ്പിടിച്ച് കുത്തിമറിയുകയായിരുന്നു റീനയും അവളുടെ കാമുകൻ ബെന്നിയും. തന്റെ ഭാര്യ അന്യ പുരുഷനോടൊപ്പം കിടക്ക പങ്കിടുന്നത് നേരിൽ കാണേണ്ടി വന്നതും പ്രതാപ് കണ്ണുകൾ ഇറുക്കി അടച്ചു. അവർ മുറിയിലേക്ക് പ്രവേശിച്ചതു പോലും റീനയും ബെന്നിയും അറിഞ്ഞിരുന്നില്ല. സീൽക്കാര ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് അവൾ ബെന്നിയെ ഇറുക്കി കെട്ടിപ്പിടിച്ചിരുന്നു.

 

“ആഹ്… ബെന്നി ഒന്ന് പതുക്കെ… എനിക്ക് സഹിക്കാൻ പറ്റുന്നില്ല… ഇത്രയ്ക്ക് ആവേശം വേണ്ട.”

 

റീനയുടെ വാക്കുകൾ അറപ്പോടെയാണ് പ്രതാപ് കേട്ടത്.

 

 

റീനയുടെ അകന്ന ബന്ധത്തിലുള്ള ഒരു ആളായിരുന്നു ബെന്നി. ഒറ്റനോട്ടത്തിൽ തന്നെ പ്രതാപ് അവനെ തിരിച്ചറിഞ്ഞു. അയാൾ കൈനീട്ടി റൂമിലെ സ്വിച്ചിട്ടു. അപ്രതീക്ഷിതമായി മുറിയിൽ വെളിച്ചം തെളിഞ്ഞതും ബെന്നിയും റീനയും ഞെട്ടി എഴുന്നേറ്റു.

 

തങ്ങൾക്ക് മുൻപിൽ നിൽക്കുന്ന പ്രതാപിനെയും കൂട്ടുകാരെയും കണ്ട് റീന പെട്ടെന്ന് പുതപ്പു കൊണ്ട് തന്റെ നഗ്നത മറച്ചു.

 

പ്രതാപ്…. നിങ്ങൾ….

 

റീന പ്രേതത്തെ കണ്ടതു പോലെ വിളറി.

 

എന്റെ മോള് വിളിച്ചു പറഞ്ഞു അവളുടെ അമ്മയെ ഏതോ അങ്കിൾ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നുണ്ടെന്ന്. നിങ്ങൾ രണ്ടുപേരും കൂടി ഞങ്ങളെ കൊല്ലും എന്നു എന്റെ കൊച്ചു പറഞ്ഞു.

 

അത് പറഞ്ഞതും പ്രതാപ് പാഞ്ഞു വന്ന് റീനയുടെ കവിളിൽ ഒറ്റയടി അടിച്ചു. അപ്പോഴേക്കും അയാളുടെ സുഹൃത്തുക്കൾ ബെന്നിയെ വളഞ്ഞിട്ട് തല്ലാൻ തുടങ്ങി.

 

ഇരുവരെയും നന്നായി പെരുമാറിയതിനു ശേഷം പ്രതാപ് പോലീസിനെ വിളിച്ചു വരുത്തി ഇരുവരെയും അവരെ ഏൽപ്പിച്ചു.

 

തന്റെ മകളെ കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനും അവളെ ഉപദ്രവിക്കാൻ ശ്രമിച്ചതനും പിന്നെ ഭർത്താവായ തന്നെ ചതിച്ചതിനുമാണ് പ്രതാപ് അവരെ പോലീസിന് പിടിച്ചു കൊടുത്തത്.

 

അതോടെ റീനയും ബെന്നിയും നാട്ടുകാർക്കും ബന്ധുക്കൾക്കും മുമ്പിൽ നാണം കെട്ടു. വൈകാതെ തന്നെ അവളെ ഡിവോഴ്സ് ചെയ്തിട്ട് പ്രതാപ് മകളെയും കൊണ്ട് ആ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോയി. പോകുമ്പോൾ സൂപ്പർ മാർക്കറ്റ് വിൽക്കാനും അയാൾ മറന്നില്ല. വേദനകൾ സമ്മാനിച്ച ആ നാട്ടിൽ നിൽക്കാൻ പ്രതാപ് ആഗ്രഹിച്ചില്ല. മറ്റൊരു നാട്ടിൽ പുതിയൊരു കട തുടങ്ങുകയും മകളുമായി അയാൾ അവിടെ സന്തോഷത്തോടെ പുതിയൊരു ജീവിതം തുടങ്ങുകയും ചെയ്തു.

 

 

അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *