നാല്പത് കാരിയെ പ്രണയിച്ച പൊടിമിശക്കാരൻ കാരൻ
പ്രണയം അതൊരു ഒഴുക്കാണ്
===≠======≠=====≠======≠===
അന്ന് കോളേജ് ലീവായിരുന്നു..സച്ചിൻ കാപ്പികുടി കഴിഞ്ഞയുടനെ അയ്യപ്പൻകാവിലെ അമ്പലക്കുളത്തിനരികിലേക്ക് നടന്നു.. ഇതുവഴിയാണ് കിങ്ങിണി ചേച്ചി ക്ഷേത്രത്തിലേക്ക് വരിക..
അന്ന് കുറെ നേരം കാത്തിരുന്നിട്ടും കിങ്ങിനെ ചേച്ചിയെ കണ്ടില്ല..
എന്തുപറ്റിയാതാണാവോ…. ഈ കിങ്ങിണി ചേച്ചി ഹാഫ് സെറ്റ് സാരിയൊക്കെയുടുത്ത് ഒരു അരയന്നം പോലെ നടന്നുവരുന്ന കാഴ്ച സച്ചിന് ഒരു ലഹരിയാണ്.. ചേച്ചിയുടെ കയ്യിൽ ഒരു പൂക്കുടയുണ്ടാകും.. വീട്ടിലെ തൊടിയിൽ വിരിയുന്ന വർണ്ണപൂക്കളാണതിൽ നിറയെ… ചേച്ചി ഇറുത്തെടുത്ത പൂക്കളെക്കാൾ ഭംഗിയുള്ള പുഞ്ചിരിയായിരിക്കുമപ്പോൾ ചേച്ചിയുടെ മുഖത്തെന്നു തോന്നും … വട്ടമുഖമുള്ള ചേച്ചിയുടെ ആ വിടന്ന നെറ്റിത്തടത്തിലെ ചന്ദനപൊട്ടും മാൻ മിഴിയിൽ തിളങ്ങുന്ന കൺമഷിയും… ഹോ…എന്തു ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളെ എന്ന് അറിയാതെ പാടിപ്പോകും..
പോടാ…നിനക്ക് വച്ചിട്ടുണ്ട്…എന്നും പറഞ്ഞ് ചേച്ചി മുഖംതാഴ്ത്തി പുഞ്ചിരിച്ചുകൊണ്ട് കിങ്ങിണി കുണുങ്ങി കുണുങ്ങി നടന്നു പോകുന്നത് കാൺകെ താൻ എല്ലാം മറക്കും… അതുകൊണ്ടുതന്നെ ക്ലാസ് ഒന്നുമില്ലാത്ത ദിവസങ്ങളിലൊക്കെയാനേരം നോക്കി അമ്പലക്കുളത്തിന്റെ പരിസരത്ത് അവൻ എന്നും കാണും
അവൻ നിരാശനായി വീട്ടിലേക്ക് തിരിച്ചു..
സച്ചിൻ വീട്ടുകാർ കാണാതെ അവന്റെ വീട്ടുപറമ്പിലെ തൊടിയിലിറങ്ങി.. മതിലിനു സമീപം എത്തി.
കിങ്ങിണി ചേച്ചിയുടെ വീട്ടിലേക്ക് ഒന്ന് എത്തിനോക്കി..
ദേ കിങ്ങിണി ചേച്ചി മതിലിന്റെ തൊട്ടരികത്ത് ചെടികൾക്ക് വെള്ളം നനയ്ക്കുന്നു…
ഹേയ് കിങ്ങിണി ചേച്ചി….ഇവിടെ ഉണ്ടായിരുന്നോ..
നിനക്കെന്താ.. പിരീഡ്സ് ആയോ…
അപ്പുറത്തെ മതിലിന്റെ മറവിൽ നിന്നും കിങ്ങിണിയോട് സച്ചിൻ വിളിച്ചു ചോദിച്ചപ്പോൾ അവൾ ഞെട്ടിപ്പോയി
നീയ്യെന്നോ…അയ്യേ..എടാ നിന്നെ ഞാൻ ഉണ്ടല്ലോ..
അവൾ ദേഷ്യപ്പെട്ട് അങ്ങനെ പറഞ്ഞു പോയി..
അത് കേട്ടവൻ പൊട്ടിച്ചിരിച്ചു..
മണി മുത്തു പൊഴിയുന്ന അവന്റെ ചിരിയലകൾ കണ്ട് അവൾ ഒരു നിമിഷം ആസ്വദിച്ചു പിന്നെ ഭയന്നു….
കള്ളൻ ക്ഷേത്രകുളത്തിന് അരികിൽ പോയി നിന്ന് അവിടെ കാണാണ്ട് ഇങ്ങോട്ട് വന്നതാണ്…
ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ക്ഷേത്രത്തിൽ പോകുന്ന തന്നെ അവിടെ ഒരാഴ്ചയായി കാണാതിരുന്നാൽ അത് മനസ്സിലാക്കുക ഈ സച്ചിൻ ആയിരിക്കും.
തന്റെ തൊട്ടയൽപക്കക്കാരൻ തന്നെക്കാൾ എത്രയോ ഇളയത്… ഇവൻ ഇതെന്തു ഭാവിച്ചാണ് എന്നറിയുന്നില്ല… അവൻ ആണെങ്കിൽ തന്നോട് കൊണ്ടുപിടിച്ച പ്രണയമത്രേ.
എത്രവട്ടം ഉപദേശിച്ചു, എത്ര വട്ടം പിണങ്ങി മിണ്ടാണ്ടിരുന്നു… അതൊന്നും അവൻ കാര്യമാക്കുന്നതേയില്ല.
കുറെ നാൾ മിണ്ടാതിരിക്കുമ്പോൾ അവൻ പറയും
കിങ്ങിണി ചേച്ചി നാവുകൊണ്ട് മാത്രം മിണ്ടാതിരുന്നാലും ആ മനസ്സും പിന്നെ ആ രണ്ട് കണ്ണുകളും നിരന്തരം വാചാലമാകുന്നത് ഞാൻ കാണുന്നില്ല എന്നാണോ ഈ പറയുന്നത്.. ഞാൻ കാണുന്നു, ആ മനസ്സിനകത്ത് മുഴുവൻ ഞാനാണ് ഞാൻ മാത്രം ഈ സച്ചിൻ മാത്രം.. അല്ലേ ചേച്ചി…
എന്നും പറഞ്ഞുകൊണ്ട് അവന്റെ ഒരു ചിരിയുണ്ട്…അത് കാണുമ്പോൾ തന്നെ അവളിലെ എല്ലാ ദേഷ്യവും അലിഞ്ഞു അതിൽ പോകുന്നു..
ഇത് തന്നോട് മാത്രമല്ല അവന്റെ കൂട്ടുകാരന്മാരോടും നാട്ടുകാരോടും മുഴുവൻ പാടി നടക്കുന്നത് അറിഞ്ഞപ്പോൾ ചെക്കന് തന്നോട് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് തന്നെ മനസ്സിലായി..
വെറും 18 വയസ്സെ ഉള്ളൂ അവനു.. തനിക്ക് ആണെങ്കിൽ നാൽപ്പതും..
പ്രായത്തിന്റെ ചാപല്യമാണ് അവന്.. ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കാൻ കഴിവില്ലാത്ത പ്രായം..
അങ്ങനെ പഴയതൊന്നും എളുപ്പം മറക്കാൻ ആവില്ല തനിക്ക് അവൻ തന്റെ കുഞ്ഞ് അനിയൻ അല്ലേ..താൻ എടുത്തു നടന്ന പയ്യനാണ്.. കുഞ്ഞിലെ എപ്പോഴും തന്റെ ഒക്കത്തായിരിക്കും അവൻ..
കോളേജിൽ ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞ് വീട്ടിൽ ചുമ്മാ തിരിക്കുന്ന കാലം.. വീട്ടുകാർ കല്യാണത്തിന് നിർബന്ധിക്കുന്നു.. അയൽപക്കത്തെ സരസു ചേച്ചി പ്രസവിച്ചു വീട്ടിൽ വന്നതിനുശേഷം അവരുടെ കുഞ്ഞിനെ കാണാൻ പോയതായിരുന്നു.. വെളുത്ത തുടുത്ത കുരുന്നു വാവ… കണ്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി. .. പിന്നെ എന്നും പോകും.. അവന്റെ ചിരിയും കളിയും ഒരു ലഹരിയായി.. സരസു ചേച്ചി കുഞ്ഞിന്റെ മുഷിഞ്ഞ തുണിയൊക്കെ അലക്കിയിടുന്ന നേരത്തും അവൻ തൊട്ടിൽ കിടന്ന കരയുന്നത് നേരത്തും ഒക്കെ അവനെ തോളിലേറ്റി നടന്നു, അവന്റെ കരച്ചിൽ ഒക്കെ മാറ്റി,അവനെ പുഞ്ചിരിപ്പിക്കാൻ വളരെ പ്രയത്നിച്ചുകൊണ്ടിരുന്നു…
ഇടയ്ക്ക് പുണ്യാഹം പോലുള്ള അവന്റെ ഉണ്ണി മൂത്രം അവളുടെ വസ്ത്രങ്ങളും മറ്റും നനയിപ്പിച്ചുണ്ട്
വളർന്നുവരികെ ഒരു ചേച്ചിയുടെ വാത്സല്യം മുഴുവനും അവന് പകർന്നു നൽകി… അപ്പോഴൊക്കെ താൻ അവനു ചേച്ചിയായിരുന്നു അങ്ങനെയായിരുന്നു വിളിച്ചിരുന്നത്.. പിന്നീട് എപ്പോഴോ ചേച്ചിയുടെ സ്ഥാനത്ത് നീയെന്നും എടി എന്നും ഉള്ള പ്രയോഗം കടന്നുവന്നു . ആദ്യമൊക്കെ തമാശയ്ക്ക് ആണെന്നാണ് കരുതിയിരുന്നത്..
ഇരുപത്തിനാലാം വയസ്സിൽ താൻ വിവാഹം കഴിച്ച് തിരുവനന്തപുരം ചെല്ലുമ്പോൾ അവന് വെറും രണ്ടു വയസ്സ്..
ഭർത്താവ് മദ്യപാനിയും ദുർനടപ്പ്കാരനുമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം താൻ പിന്നെ അവിടെ നിന്നില്ല..
വീട്ടിൽ വന്ന് ഡിസൈൻ കോഴ്സിന് ചേർന്നു പഠിച്ച് ഒരു ഡിസൈനറായി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് ചേർന്നു.. അങ്ങനെ കഴിയുകയായിരുന്നു..
വിവാഹത്തോട് അന്നു തോന്നിയ വെറുപ്പാണ്,പിന്നെ ഒരു വിവാഹത്തിനും ആരുടെ മുമ്പിലും തലകുനിച്ച് കൊടുക്കാതിരിക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകം..
വർഷങ്ങൾ കടന്നുപോയത് അറിഞ്ഞില്ല..
സച്ചിൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലം.. പഠിക്കുന്ന കാലത്തും വിവാഹത്തിന്റെ സമയത്തും
മെലിഞ്ഞു ഞരമ്പ് പോലുണ്ടായ തനിക്കിന്ന് ഒരു ഒത്ത സ്ത്രീയായി മാറിവന്ന കാലം…അന്നാണു അത് സംഭവിച്ചത് .
ഈ സച്ചിൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവന് ഓട്ടമത്സരത്തിൽ അവൻ ഒരു മെഡൽകിട്ടി ..
ആദ്യം ഓടി വന്നത് തന്റെ വീട്ടിലേക്ക്..
ജോലികഴിഞ്ഞ് വീട്ടിലെത്തിയ തന്റെ കഴുത്തിൽ അവൻ ആ മെഡൽ പെട്ടെന്ന് അണിയിച്ചു..
താൻ ഞെട്ടിപ്പോയി..
എന്തിനാ സച്ചിനെ ഇത് എന്റെ കഴുത്തിൽ മെഡൽ നിനക്കല്ലേ കിട്ടിയത്…
ഒരു രസത്തിന് ഇട്ടതാ കിങ്ങിണി ചേച്ചി..
കണ്ടോ ഈ കിടക്കുന്ന മെഡൽ കണ്ടോ ഇതിനകത്ത് ഉള്ള ചിഹ്നം കണ്ടോ.. എന്ന് പറഞ്ഞ് അവൻ തന്റെ കഴുത്തിൽ നിന്ന് തന്നെ മെഡൽ എടുത്ത് തനിക്ക് നേരെ കാണിച്ചു..
ആ സമയത്ത് അവന്റെ കൈകൾ തന്റെ നെഞ്ചത്ത് അരുതാത്തിടത്തു വിരൽത്തുമ്പുകൾ ചില കുസൃതികൾ കാണിച്ചെന്ന് തോന്നി..
എടാ ചെക്കാ സച്ചിനെ നീ അറിയാതെ തൊട്ടതല്ലേ എന്റെ നെഞ്ചത്ത്.
അത്…അത്.. അതെ ചേച്ചി..
അറിയാതെയാണെങ്കിൽ ക്ഷമിച്ചു.. അറിഞ്ഞാണെങ്കിൽ മേലിൽ എന്നോട് കൂട്ടുകൂടാൻ വന്നേക്കരുത്..
കുഞ്ഞുനാളിലെ തനിക്ക് അവനെ ഇഷ്ടമാണല്ലോ.. അനിയനോ ചേട്ടനോ ഇല്ലാതെ കിങ്ങിണിക്ക് ഭർത്താവിനോട് പിണങ്ങി എത്തിയപ്പോൾ തൊട്ട് വീട്ടിലെ ഏകാന്തതയിൽ സഹോദരനും കളിക്കൂട്ടരനും ആയി അവനെ ഉണ്ടായുള്ളൂ
കുഞ്ഞുനാളിലെ അവൻ കുസൃതിയാണ്..
അവൻ യുപി സ്കൂളിൽ പഠിക്കുന്ന കാലം..
കിങ്ങിണിക്ക് സച്ചിന്റെ വീട് കടന്നുവേണം അപ്പുറമുള്ള സുമ ചേച്ചിയുടെ ഫാൻസി കടയിൽ ചെല്ലാൻ ..ചാന്തും പൊട്ടും ചിലപ്പോൾ നാപ്കിൻ പാക്കും ഒക്കെ വാങ്ങിക്കാൻ വേണ്ടി ആ കടയിൽ ചെല്ലാറുണ്ട്…
തന്റെ തലയണക്കം കണ്ടാൽ അവനും പിറകെ കൂടും..
ഒരു അകലം വിട്ട് സൈക്കിൾ ഓടിച്ചാണ് അവൻ വരിക..
സുമ ചേച്ചിയുടെ കടയിൽ നിന്നും ആവശ്യമുള്ളതൊക്കെ വാങ്ങി വരവ് അവൻ വഴിയരികിൽ നിന്ന് തന്നെ ക്രോസ്റ്റ് ചെയ്തു..
എന്തുവാ അത്.. എന്തിനാ കടയിൽ പോയത്…..
ചാന്തും പൊട്ടും വാങ്ങിക്കാൻ..
നോക്കട്ടെ..
എന്നും പറഞ്ഞുകൊണ്ട് അവൻ തന്റെ കയ്യിലെ പൊതി തട്ടി പറിച്ചു..
എന്നിട്ടും വളയും പൊട്ടും ചാന്തും ഒക്കെ എടുത്തു മാറ്റിയശേഷം ആ ഒരു സാധനം കൂടി എടുത്തു ഉയർത്തി കാണിച്ച് എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
ഇതെന്താണ് എനിക്കറിയാം… പറയട്ടെ…
ഇത്.. ചേച്ചിയുടെ%₹&*&₹₹——–. %₹# അതല്ലേ..
എന്തൊരു പച്ചയ്ക്കാണ് അവൻ ചോദിക്കുന്നത് വൃത്തികെട്ടവൻ..
അവന്റെ വിശദീകരണം മുഴുവൻ കേൾക്കാൻ നിൽക്കാതെ ചെവി പൊത്തിപ്പിടിച്ച് വീട്ടിലേക്ക് ഒറ്റ ഓട്ടമായിരുന്നു ലജ്ജയില്ലാത്തവൻ മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ല അപ്പോഴേ വേണ്ടാ ദിനങ്ങൾ പഠിച്ചു വച്ചിരിക്കുന്നു..
അതുകൊണ്ടുതന്നെ പിന്നീടങ്ങോട്ട് നാപ്കിൻ വാങ്ങുമ്പോൾ അവന്റെ സാന്നിധ്യം ഒഴിവാക്കാൻ പരമാവധി സൂക്ഷിച്ചും കണ്ടു മാത്രമേ പോകാറുള്ളൂ..
കിങ്ങിണി ചേച്ചി എന്താ ഓർത്തോണ്ടിരിക്കുന്നത്..
മതിലിനു മുകളിൽ തലയുയർത്തി നിന്നുകൊണ്ട് അവൻ പ്രേമാർദ്രമായി അവളോട് ചോദിച്ചപ്പോൾ അവൾ ചിന്തയിൽ നിന്നുണർന്നു..
അവൾക്ക് നന്നായി.. ദേഷ്യം വന്നു..
സച്ചിൻ ഒന്ന് പോവുന്നുണ്ടോ
എന്നുപറഞ്ഞ് കയ്യിലെ ടാപ്പ് താഴെ വലിച്ചെറിഞ്ഞ് കിങ്ങിണി അമർത്തി ചവിട്ടി ഇന്റർലോക്കിലൂടെ നടന്നു വീടിനകത്തേക്ക് കയറി കതകടച്ചു.
ഈ കണ്ടക ശനി പിടിച്ച ചെക്കൻ തന്നെ കൊണ്ടേ പോകൂ…
അവൾ
പിറുപിറുത്തു
ഇതിനൊരു പരിഹാരം കണ്ടെത്തിയെ തീരൂ….
പിറ്റേന്ന് ഓഫീസിൽ ജോലിക്ക് എത്തിയ അവൾ തന്റെ അടുത്ത സഹപ്രവർത്തകരായ സുഹൃത്തുക്കളെ മുഴുവൻ ഈ സച്ചിന്റെ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു കൊടുത്തു.
എന്നിട്ടോ പ്രത്യാശയോടുകൂടി അവരോട് ചോദിച്ചു…
എന്തെങ്കിലും ഒരു സൊലൂഷൻ ഉണ്ടോടി നിങ്ങളുടെ കയ്യിൽ…
രണ്ടു പൊട്ടിക്കടി അവന്റെ ചെള്ളക്കിട്ട്.. അവന്റെ നട്ടഭ്രാന്തും കൊണ്ട് അവൻ പൊയ്ക്കോളും
കൂട്ടുകാർ ഏകപക്ഷീയമായി അങ്ങനെ പറഞ്ഞ് കയ്യൊഴിഞ്ഞു.
അതുതന്നെയായിരുന്നു അവളുടെയും പ്ലാൻ… വെറുപ്പിച്ചാണെങ്കിലും അകറ്റി നിർത്തണം..
ഒരു ദിവസം ജോലി കഴിഞ്ഞ് കിങ്ങിണി വീട്ടിലേക്ക് നടന്നുവരവേ,സൈക്കിളും കൊണ്ട് സച്ചിനും അതുവഴി കൂടെയുണ്ടായിരുന്നു
നാട്ടുകാര്യങ്ങൾ ഓരോന്നും പറഞ്ഞ് അങ്ങനെ ഇരുവരും വീട്ടിലേക്ക് നടക്കുകയാണ്..
പ്രേമകാരുമൊഴിച്ച് അവൻ വേറെ എന്ത് ചോദിച്ചാൽ അവൾ നന്നായി മറുപടി പറയും.
ആളൊഴിഞ്ഞ റോഡിന്റെ വളവിൽ എത്തിയപ്പോൾ
സച്ചിൻ പെട്ടെന്ന് തന്നെ പ്രണയം വീണ്ടും എടുത്തിട്ടു
കേട്ടപ്പോൾ തന്നെ കിങ്ങിണി നെർവസായി.
ഇനിയിപ്പോ എന്താ ചെയ്യുക.. ഇവനെ നേരെയാക്കാൻ ഒരു വഴിയേ ഉള്ളൂ… കൂട്ടുകാർ പറഞ്ഞ മാർഗം അങ്ങട് അവലംബിക്കുക തന്നെ.
എങ്കിലും എങ്ങനെയാണ് താൻ ഓമനിക്കുകയും ലാളിക്കുകയും ചെയ്ത ഈ കൈ കൊണ്ട് ഈ കൊച്ചിനെ തല്ലുക..
തന്റെ ജീവിതത്തിൽ നിന്നും ഇവനെ ഈ വക ചിന്തയുമായി നിന്നും എന്നെന്നേക്കുമായി സ്വതന്ത്രമാക്കണം…ഇവൻ പിരിഞ്ഞുപോയ പറ്റൂ….ഇതല്ലാതെ
നോക്കൂ….സച്ചിൻ എനിക്ക് നിന്നെ ആ വിധത്തിൽ കാണാൻ ആവില്ല… ഇത് ഞാൻ ആയിരം വട്ടം പറഞ്ഞു കഴിഞ്ഞു.. ഇത്തരം കാര്യം പറയുന്നത് കൊണ്ടുതന്നെ നിന്നെ എനിക്കിപ്പോൾ വെറുപ്പ് ആണ്…അതുകൊണ്ട് തന്നെ ഇനി നിന്നെ ഒരു അനിയനായി പോലും കാണാൻ എനിക്കാവില്ല.. നിന്റെ അറിഞ്ഞ പ്രണയം പറഞ്ഞു അത്രയ്ക്കും വെറുപ്പ് നീ സമ്പാദിച്ചു കഴിഞ്ഞു..
ഞാൻ നിന്നെ സ്നേഹിച്ചു പോയി..കിങ്ങിണി ചേച്ചി… ഇനി നീയില്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല..
വേണ്ടടാ ജീവിക്കേണ്ട.. നീ പോയി മരിക്ക്..
അതും പറഞ്ഞ് അവൾ കൈ ആഞ്ഞു വീശി.. അവന്റെ കവിളിലിട്ട് രണ്ടു പൊട്ടിച്ചു.
കിങ്ങിണി ചേച്ചി…എന്നെ ആ കൈ കൊണ്ട് എത്ര വേണമെങ്കിലും തല്ലിക്കോ… തല്ലിക്കൊന്നാലും എന്റെ പ്രണയം സത്യമാണ്…
അവൻ മുഖം അനക്കാതെ അവളുടെ തല്ലു മുഴുവൻ നിന്നുകൊണ്ട്… അങ്ങനെ വിളിച്ചു പറഞ്ഞു..
അത് കേട്ടപ്പോൾ… അവന്റെ നിലപാട് കണ്ടപ്പോൾ… അവൾക്ക് കലികയറി… പിന്നെ അവനെ പൊതിര തല്ലി…
ഞാൻ നിന്റെ ചേച്ചിയാണ്….ചേച്ചി…അയ്യോ… അമ്മേ… ഈ ചെക്കൻ ഇത് എന്നാ ഭാവിച്ചാ…
അവളും കരഞ്ഞുകൊണ്ട് സ്വബോധം നഷ്ടപ്പെട്ട പോലെ സച്ചിനെ രണ്ട് കൈകൊണ്ടും തലങ്ങനെയും വിലങ്ങനേയും തല്ലി കൊണ്ടിരുന്നു.
എല്ലാ തല്ലു കൊണ്ടിട്ടും.. അവൻ ഒരടി പോലും പിന്നോട്ട് അനങ്ങിയില്ല..
ചേച്ചി..എനിക്കാവില്ല..നിന്നെ കെട്ടിയില്ലെങ്കിൽ… ജീവിക്കാൻ
എന്ന് പറഞ്ഞ് സച്ചിൻ നിലവിളിച്ചു കരഞ്ഞു
എങ്കിൽ പോയി…ചാവട….പോയി ചാവ്
നിന്റെ സ്നേഹം ഒന്ന് കാണണമല്ലോ…
ആ സമയം മാധവി ബസ് അവർക്കു മുന്നിലൂടെ കടന്നുപോയി
കിങ്ങിണിയുടെ തല്ലിനേക്കാൾ അവനെ വേദനിപ്പിച്ചത് അവളുടെ വാക്ക് ആയിരുന്നു
അവൻ പെട്ടെന്ന് സൈക്കിളെടുത്ത് മാധവി ബസ്സിന്റെ പിറകെ കുതിച്ചു
എടാ സച്ചിനേ…നിൽക്കടാ
അവൾ അവന്റെ പോക്ക് കണ്ട് നിലവിളിച്ചു കൂകി…അവൾ വിളിച്ചു പറയുന്നതൊന്നും കൂട്ടാക്കാതെ അവൻ സൈക്കിളും ഓടിച്ചു കൊണ്ട് ബസ്സിനെ പിന്തുടർന്നു.
റോഡിൽ മുഴുവൻ ടാറിളകി കുന്ടും കുഴിയുമായതിനാൽ ഇഴഞ്ഞു പോവുകയായിരുന്ന മാധവി ബസ്സിന്റെ മുന്നിൽ അവൻ വേഗത്തിൽ എത്തിച്ചേർന്നു..എന്നിട്ട്
പെട്ടെന്ന് ബ്രേക്ക് പിടിച്ചവൻ നടുറോട്ടിൽ നിന്നു. ബസ് ഡ്രൈവർ അത് പ്രതീക്ഷിച്ചില്ല..
മുന്നോട്ടുപോവുകയായിരുന്ന ബസ് സച്ചിനെ തട്ടിത്തെറിപ്പിച്ചു..
ബസ്സിന്റെ ഇടിയേറ്റ സൈക്കിളും സച്ചിനും റോഡരികിലേക്ക് തെറിച്ചു..
സച്ചിനെ ബസ് ഇടിച്ചത് കണ്ട് നാട്ടുകാർ എല്ലാം ഓടിക്കൂടി..ബസ്സിന്റെ വേഗത വളരെ കുറവായതിനാൽ വലിയ അപകടം ഒഴിവായി..
വീണുകിടക്കുന്ന സച്ചിൻ ചാടി എണീറ്റ് കയ്യിൽ അല്പം പരിക്കേറ്റതല്ലാതെ വേറൊന്നും സംഭവിച്ചിട്ടില്ല.
ഭാഗ്യം ഇതെല്ലാം കണ്ട് പേടിച്ചരണ്ടു നിൽക്കുകയായിരുന്നു കിങ്ങിണി.. സച്ചിന് വലിയ അപകടം ഒന്നും സംഭവിച്ചില്ല എന്നറിഞ്ഞു അവൾക്ക് ആശ്വാസമായി.
ചിലരൊക്കെ ചേർന്നു സച്ചിന ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ആ ദുഃഖത്തോടെ കിങ്ങിണി വീട്ടിലേക്ക് നടന്നു..
നാട്ടുകാർക്ക് അതൊരു ആത്മഹത്യാശ്രമമായിരുന്നു എന്നറിയാൻ കഴിഞ്ഞില്ല..
പിറ്റേന്ന് രാവിലെ കിങ്ങിണി അവളുടെ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. സച്ചിൻ അവന്റെ വീടിന്റെ ബാൽക്കണിയിൽ പരിക്കുപറ്റി ബാൻഡേജ് ചെയ്ത അവന്റെ കൈ ഉയർത്തി കാണിച്ചു..
ആ അവസ്ഥയിൽ അവനെ കണ്ടപ്പോൾ അവൾക്ക് വല്ലായ്കയായി… തനിക്ക് വേണ്ടി മരിക്കാൻ പോയവൻ ആണ്.. എന്തൊരു ഭ്രാന്താണ്…അവൻ ഓടുമ്പോൾ താൻ കിടന്നു വിളിക്കാത്ത ദൈവങ്ങളില്ല..
അതാണ് ഇത്രയും കൊണ്ട് തീർന്നത്.
വലുതെന്തോ വരാനിരുന്നതായിരുന്നു.. അവനെ അങ്ങനെ നോക്കി നിൽക്കുമ്പോൾ അവളുടെ കണ്ണിൽ കണ്ണുനീർ വന്നു നിറയുകയും അവൾ തുടയ്ക്കുന്നതും സച്ചിൻ കണ്ടു.
അവൻ ആ പരിക്കുള്ള കൈ കൊണ്ട് അംഗ്യം കാണിച്ചു.
ഡോണ്ട്വറി എന്റെ ഒരു കൈ ഇത്രയ്ക്കും പരിക്കു പറ്റുമ്പോൾ കിങ്ങിണി ചേച്ചി സ്നേഹം ഇത്രക്കും പ്രകടിപ്പിക്കുന്നുവെങ്കിൽ തm എനിക്ക് ശരീരം മുഴുവൻ ഒടിവായി അനങ്ങാൻ പറ്റാണ്ടായാൽ എന്തുമാത്രം സ്നേഹം തരും എന്ന അർത്ഥത്തിൽ അവളെ നോക്കി ആശ്വസിപ്പിച്ചു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു കാണും..
വളരെ യാദൃശ്ചികമായി ബ്രോക്കർ വാസു
ഇതിനിടെ കിങ്ങിണിക്ക് നല്ലൊരു വിവാഹാലോചനയുമായി വീട്ടിൽ വന്നു..
വീട്ടുകാർ പക്ഷേ കാര്യമാക്കിയില്ല.. എന്നും മുടക്കം പറയുന്ന അവൾ സമ്മതിക്കില്ലെന്നറിയാമായിരുന്നു.. മുമ്പൊക്കെ ഇതുപോലെ എന്തോരം വന്നു. ആയ സമയത്ത് ഒന്നും അവൾ കൂട്ടാക്കിയില്ല….പിന്നെ ഇപ്പോഴാണോ..
അവർ വാസുവിന്റെ വരവിനെ പുച്ഛിച്ചുതള്ളി… എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ ആ വിവാഹത്തിനു സമ്മതമാണെന്ന് അറിയിച്ചു..
ഇനിയൊരു പുരുഷന്റെ മുന്നിലും തലകുനിക്കില്ല എന്നൊക്കെ പ്രഖ്യാപിച്ചു വാശിപിടിച്ച കിങ്ങിണിക്ക് ഇപ്പോൾ ഇതെന്തുപറ്റി.. വീട്ടുകാർക്ക് അത്ഭുതമായിരുന്നു അവളിലെ ആ മാറ്റം..
സച്ചിന്റെ പ്രണയാക്രാന്തത്തിൽ പെട്ടു മനസ്സുലറി നടക്കുന്ന കിങ്ങിണിയെ സംബന്ധിച്ചിടത്തോളം ഈ അവസരത്തിൽ ആ വിവാഹ ആലോചന ഒരു അനുഗ്രഹമായി മാറി..
താൻ കെട്ടി പോയി കഴിഞ്ഞാൽ സച്ചിൻ പിന്നെ തന്നെ സ്നേഹിക്കില്ല.. തന്നെ നിരന്തരം ഇവിടെ കാണുന്നതുകൊണ്ടാണ് അവന്റെ മനസ്സിൽ എന്നും താൻ അങ്ങനെ തന്നെ നിൽക്കുന്നത്.. കെട്ടിപോയിക്കഴിഞ്ഞാൽ പിന്നെ തന്നെ അവൻ മറന്നുകൊള്ളും..മാത്രമല്ല ഇനിയും വൈകിയാൽ ഒരുപക്ഷേ തന്റെ നിലപ്പു പോലും അവതാളത്തിൽ ആകും. സച്ചിനിൽ നിന്നും തന്നെയും തന്നിൽ നിന്നും അവനെയും രക്ഷിക്കാൻ ഇതേ ഒരു മാർഗ്ഗമുള്ളൂ..വിവാഹം കഴിക്കുക തന്നെ.
അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നിശ്ചയിക്കപ്പെട്ടു.
തന്റെ തൊട്ടയൽപക്കത്തുള്ള പ്രാണ പ്രണയനി കിങ്ങിണി ചേച്ചി മനസ്സിൽ ഇങ്ങനെ പ്ലാൻ ചെയ്തു വിവാഹത്തിന് സംബന്ധിച്ച കാര്യം അറിഞ്ഞു
വിവാഹ തലേന്ന് സച്ചിൻ വിഷം കഴിച്ചു.
അവനെയും കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിൽ പോയപ്പോൾ ഇനി സ്വസ്ഥമായ ഒരു വിവാഹജീവിതം തനിക്കില്ലെന്ന് മനസ്സിലാക്കിയാൽ കിങ്ങിണി ആരും കാണാതെ
ഒരു കൊച്ചു ബാഗിൽ ആവശ്യം വേണ്ടവസ്ത്രങ്ങളും മറ്റും എടുത്തു വീടുവിട്ടിറങ്ങി..
റെയിൽവേ സ്റ്റേഷനിൽ എത്തിയ അവൾ എങ്ങോട്ട് പോകേണ്ടത് എന്നറിയാതെ വിഷമിച്ചു.. അപ്പോഴാണ് ഫ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഒരു സന്യാസനിയമ്മയെ ഇരിക്കുന്നത് കണ്ടത്.. അവളുടെ വിഷമം അറിഞ്ഞ അവർ
അപ്പോൾ വന്നു നിന്ന വണ്ടിയിൽ അവളെയും കൊണ്ട് യാത്രയായി.
കിങ്ങിണി വീടുവിട്ട് വിവരം അറിഞ്ഞു മാതാപിതാക്കൾ പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തു..
സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ മനസ്സിലാക്കിയ പോലീസ് തുടർനടപടിയുടെ ഭാഗമായി പലരെയും ചോദ്യം ചെയ്യുകയും, കിങ്ങിണിക്ക് വേണ്ടി പലയിടത്തും. തിരിച്ചിൽ ആരംഭിക്കുകയും ചെയ്തു.
കിങ്ങിണി പോകാൻ സാധ്യതയുള്ള പല സ്ഥലങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
അപകടനില്ല തരണം ചെയ്ത സച്ചിന്റെ ബോധം തെളിഞ്ഞു.
പോലീസുകാർ ഹോസ്പിറ്റൽ ചെന്ന് സച്ചിന്റെ മൊഴിയെടുത്തു.കൂടാതെ
സച്ചിൻ വീട്ടുകാരെ ചോദ്യം ചെയ്തു..
ഒരു തമാശ പോലെ സുഹൃത്തുക്കളും വീട്ടുകാരും തള്ളിക്കളഞ്ഞ സച്ചിന്റെയും കിങ്ങിണിയുടെയും പ്രണയം ഇത്രമാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കരുതിയില്ല.
അവരെ ഏറെ ആശങ്കപ്പെടുത്തിയതും അത്ഭുതപെടുത്തിയതും കിങ്ങിണിയുടെ തിരോധാനമാണ്.. വിവാഹ തലേന്നുള്ള കിങ്ങിണിയുടെ ഒളിചേട്ടും കിങ്ങിണിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച ചെറുക്കന്റെ വീട്ടുകാർക്ക് വളരെ പ്രയാസങ്ങൾ സൃഷ്ടിച്ചു… എങ്കിലും,ആ ശുഭമുഹൂർത്തത്തിൽ ത്തന്നെ ചെറുക്കന്റെ വീട്ടുകാർ വേറെ ഒരു പെണ്ണിനെ കണ്ടുപിടിച്ചു കെട്ടിച്ചു എന്നാണ് അറിഞ്ഞത്.
കിങ്ങിണിയുടെ തിരോധാനവും
സച്ചിന്റെ ആത്മഹത്യാശ്രമവും സച്ചിന്റെ വീട്ടുകാരിൽ പരിഭ്രാന്തി പരത്തി.
ഇത് ചൊല്ലി പരസ്പരം ഇരു കുടുംബക്കാരും തമ്മിൽ തമ്മിൽ കുറ്റം പറഞ്ഞ് കശപിശയായി.
ആ വാർത്ത നാടു മുഴുവൻ പരന്നു കഴിഞ്ഞു.. ആസ്പത്രിയിൽ വച്ച് സച്ചിൻ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞു.
വിവാഹം കഴിക്കാൻ കൂട്ടാക്കാതെ..
തന്റെ കിങ്ങിണി ചേച്ചി എങ്ങോട്ടുമില്ലാതെ ഓടി പോയിരിക്കുന്നു..
അങ്ങനെ പോലീസ് വന്നു പോയപ്പോൾ പോലും ആരോഗ്യസ്ഥിതി മോശമായാൽ അറിയിക്കാതിരുന്ന ആ വാർത്ത അവൻ അറിഞ്ഞു.
കിങ്ങിണി ചേച്ചിയുടെ കല്യാണം താൻ കാരണം നടന്നില്ല.. തന്റെ ഈ പ്രവർത്തി കാരണം നാണക്കേട് സഹിക്കാനാവാതെ ചേച്ചി വിവാഹ തലേന്ന് വീടുവിട്ടു പോയത്രേ.
അതു കേട്ടതോടെ പിന്നെ അവൻ ഹോസ്പിറ്റലിൽ നിന്നില്ല. വീട്ടിൽ പോകാൻ വാശി പിടിച്ചു
.
ഇപ്പോൾ മറ്റു ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് വീട്ടുകാർ അവനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുവന്നു.
പക്ഷേ അവൻ ആ വീട്ടിൽ നിന്നില്ല.
മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കിങ്ങിണിയെ അന്വേഷിച്ചിറങ്ങി.
സച്ചിൻ നേരെ ചെന്നത് അവന്റെ തൊട്ടടുത്തുള്ള വീടിന്റെ പോലീസ് സ്റ്റേഷനിലേക്കാണ്.
എസ് ഐ അവനു പറയാനുള്ളത് മുഴുവൻ പുഞ്ചിരിയോടെ കേട്ടു.
നീ വീട്ടിലേക്ക് ചെല്ല്…അവൾ വരുമെടോ..
എസ്ഐ അവനെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു
റെയിൽവേ സ്റ്റേഷൻ സിസിടിവി പരിശോധിച്ച പോലീസ് ഒരു ആശ്രമ വനിത യോടൊപ്പം കിങ്ങിണി വണ്ടി കയറി പോകുന്നത് കണ്ടെത്തിയിരുന്നു.
തുടർന്ന് യൂണിഫോം ഇല്ലാതെ ആശ്രമത്തിലെത്തിയ പോലീസ് കിങ്ങിണിയെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു.
നിങ്ങൾ ഞങ്ങളുടെ കൂടെ വരണം നീ കരുതുന്നതുപോലെ സച്ചിനു അപകടം ഒന്നുമില്ല..സച്ചിന് ഒന്നും സംഭവിച്ചില്ല എന്നറിഞ്ഞ കിങ്ങിണിക്ക് ജീവൻ തിരിച്ചുകിട്ടിയത് പോലെയായി
എനിക്കിപ്പോൾ എന്റെ സച്ചിനെ കാണണം ഇനി എനിക്കെന്റെ സച്ചിനെ വേണം.. ഇനി ഞാൻ വിട്ടുകൊടുക്കില്ല
അവളുടെ തീരുമാനം അതായിരുന്നു.
അവൾ പോലീസിനൊപ്പം നാട്ടിലെത്തി.
വീട്ടിലെത്തി അവളുടെ തീരുമാനം മാതാപിതാക്കളെ അറിയിച്ചു.അവരും അതായിരുന്നു ആഗ്രഹിച്ചത്.
പ്രേമത്തിന് ജാതിയോ മതമോ സൗന്ദര്യമോ പ്രായമോ ഒന്നും തന്നെ ബാധകമല്ല.. അത് രണ്ട് ആത്മാക്കൾ തമ്മിലുള്ള സംഗമമാണ് മകനെ ജീവിച്ചു കാണാനുള്ള ആഗ്രഹം കൊണ്ട് സച്ചിന്റെ മാതാപിതാക്കളും അവർ തമ്മിലുള്ള ഒന്നാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു..
ഒരു മുഹൂർത്തത്തിൽ അവർ അവരെ തമ്മിൽ ചേർത്തുവച്ചു.
കിങ്ങിണി ഇങ്ങു വന്നേടി
കിങ്ങിണിയോ….. കിങ്ങിണി അതിശയിച്ചു.
ആ ആദ്യരാത്രിയിൽ സച്ചിന്റെ നാവിൽ നിന്നും ചേച്ചി എന്ന പദം തീരെ പോയി. ഇപ്പോൾ വെറും കിങ്ങിണി ആയി മാറി..
അതെ കിങ്ങിണിക്കും കുറെ വയസ്സ് കുറഞ്ഞതുപോലെ സച്ചിൻ തന്നെക്കാൾ മുതിർന്ന പോലെ
തന്നെ ഈ മാനസികാവസ്ഥയിലേക്ക് എത്തിച്ച സച്ചിനെ സമ്മതിക്കണം
എന്ന് പറഞ്ഞുകൊണ്ട് കിങ്ങിണി തന്റെ കള്ള കാമുകൻ ചെക്കനെ… അല്ല തന്റെ നവവരനെ കെട്ടിപ്പിടിച്ചു..
സച്ചിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ…
രചന വിജയ് സത്യ.