നിങ്ങൾക്കൊന്ന് ഫോർ പ്ലേ ചെയ്താലെന്താ മനുഷ്യാ… എനിക്ക് വയ്യ ഇങ്ങനെ ശവം പോലെ കിടന്ന് തരാൻ. ഞാനിങ്ങനെ കിടന്ന് തന്നാൽ നിങ്ങളെ പണി എളുപ്പം കഴിയുമല്ലോ.”

(രചന: ഹേര)

“നിങ്ങൾക്കൊന്ന് ഫോർ പ്ലേ ചെയ്താലെന്താ മനുഷ്യാ… എനിക്ക് വയ്യ ഇങ്ങനെ ശവം പോലെ കിടന്ന് തരാൻ. ഞാനിങ്ങനെ കിടന്ന് തന്നാൽ നിങ്ങളെ പണി എളുപ്പം കഴിയുമല്ലോ.” പുച്ഛത്തോടെ ശാരി ഭർത്താവിനെ തന്റെ മേത്തു നിന്ന് തള്ളി മാറ്റി.

“ഞാനെന്തൊക്കെ ചെയ്താലും ഇതൊന്നും പോരെന്നാണല്ലോ നിന്റെ പരാതി. നിനക്ക് മൂഡ് തോന്നാൻ ഞാനെന്താ ചെയ്യേണ്ടതെന്ന് പറയ്യ്.” എങ്ങനെയെങ്കിലും കാര്യം കഴിഞ്ഞു കിടക്കാനുള്ള വെപ്രാളത്തിലായിരുന്നു മാധവൻ.

“ഓ… ഇനി അതും ഞാൻ തന്നെ പറയണമായിരിക്കും. ഒന്നും കണ്ടറിഞ്ഞു ചെയ്യാൻ വയ്യാത്തവർ ഈ പണിക്ക് നിക്കരുത്.”

“നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നീയങ് മല മറിക്കുവാണെന്ന്. ഈയിടെയായി എന്നെങ്കിലും എപ്പോഴെങ്കിലും എന്റെ ആഗ്രഹം പോലെ നീയെന്നെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇങ്ങോട്ട് താല്പര്യം കാണിച്ച് വരാറുണ്ടോ? ഞാൻ മുൻകൈ എടുത്ത് വരുമ്പോൾ ഓരോന്നും പറഞ്ഞ് എന്നെ വെറുപ്പിക്കും.

നീ കൂടി സഹകരിച്ചു നിന്നാലേ എന്തെങ്കിലുമൊക്കെ ചെയ്യാൻ എനിക്കും തോന്നും. നമ്മളെന്തെങ്കിലും ചെയ്തിട്ട് ഇപ്പൊ മാസം രണ്ടായി.”

“നിങ്ങളെ പോലെ കഴപ്പ് മൂത്ത് നടക്കുവല്ല ഞാൻ. ആവശ്യം നിങ്ങടെയല്ലേ… അപ്പോൾ നിങ്ങളല്ലേ മുൻകൈ എടുക്കേണ്ടത്. അതിന് പറ്റാത്തവർ ഇതിന് നിക്കണ്ട. എനിക്ക് രാവിലെ എണീറ്റ് ജോലിക്ക് പോണം.” പുതപ്പ് തലവഴി മൂടി ശാരി തിരിഞ്ഞു കിടന്നു.

“നാശം… നിനക്കിപ്പോ ഇതൊരു ശീലമായി… എന്റെ സമനില തെറ്റുന്നന്ന് എന്താ ചെയ്യുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.” അമർഷത്തോടെ പിറുപിറുത്തു കൊണ്ട് മാധവൻ ഫോണുമായി എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി.

അയാൾ പോയതും ശാരി ഫോണിൽ ആർക്കോ മെസ്സേജ് അയച്ചു.

പത്തു മിനിറ്റ് കഴിഞ്ഞ് മാധവൻ പുറത്തേക്ക് വന്ന് ടേബിളിൽ കൊണ്ട് വച്ച ജഗ്ഗിൽ നിന്ന് പകുതിയോളം വെള്ളം കുടിച്ചിട്ട് കട്ടിലിൽ കയറി കിടന്നു. കിടന്ന് കുറച്ചു സമയം കഴിഞ്ഞതും അയാൾ കൂർക്കം വലിച്ചുറങ്ങാൻ തുടങ്ങി.

മാധവൻ ഉറങ്ങിയെന്ന് ഉറപ്പായതും ശാരി എഴുന്നേറ്റ് അടുത്ത റൂമിലേക്ക് പോയി. അവിടെ അവളുടെ വരവും കാത്തിരിക്കുകയായിരുന്നു അയല്പക്കത്തെ രമേഷ്.

“അകത്തു കേറിയിട്ട് അടുക്കള വാതില് അടച്ചില്ലേ നീ?” അവനെ കണ്ടപാടെ ശാരി ചോദിച്ചു.

“ഉവ്വ്… സംസാരിച്ച് നിക്കാൻ നേരമില്ല… എത്ര ദിവസായി നിന്നെയൊന്ന് ഇങ്ങനെ അടുത്ത് കിട്ടിയിട്ട്.” ആക്രാന്തത്തോടെ രമേഷ് അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.

“നിന്റെ ആക്രാന്തം കണ്ടാൽ വർഷങ്ങളായി പട്ടിണി കിടന്ന പോലെയാന്നെ തോന്നു.”

“നിന്നെ എത്ര നുകർന്നാലും മതി വരില്ല ശാരി. വെളുത്ത തുടുത്ത നിന്റെ ശരീരം കാണുമ്പോ തന്നെ എന്റെ കണ്ട്രോൾ പോവും. ഈ ഒരാഴ്ച നിന്റെ ചൂട് കിട്ടാതെ പിടിച്ചു നിന്നത് എങ്ങനെയാണെന്ന് എനിക്ക് തന്നെ അറിയില്ല.”

ആവേശ തിമിർപ്പിൽ രമേഷ് അവളുടെ മാക്സി ഊരി തറയിലെക്കെറിഞ്ഞു. ഇരുവരും പരിപൂർണ നഗ്നരായി കട്ടിലിൽ കിടന്ന് കെട്ടി മറിയുമ്പോ ഒരു ചുമരിനപ്പുറം ശാരിയുടെ ഭർത്താവും ഉണ്ടായിരുന്നു. ഭാര്യയുടെയും കാമുകന്റെയും ലീലാ വിലാസങ്ങളൊന്നുമറിയാതെ അവൾ അത്താഴത്തിൽ കലർത്തി നൽകിയ ഉറക്ക ഗുളിക അയാളെ ഗാഡമായ ഉറക്കത്തിലേക്ക് തള്ളി വിട്ടിരുന്നു.

മാധവന്റെയും ശാരിയുടെയും കല്യാണം കഴിച്ചിട്ട് കൊല്ലം പത്തായി. പതിനെട്ടാം വയസ്സിലായിരുന്നു പതിനഞ്ചു വയസ്സിന് മൂപ്പുള്ള മാധവനുമായി വീട്ടുകാർ അവളുടെ കെട്ട് നടത്തിയത്.

ഇരുവർക്കും കുഴപ്പമൊന്നുമില്ലായിരുന്നിട്ട് കൂടി കുട്ടികൾ ഒന്നും ഉണ്ടായില്ല. മാധവന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചു. ഉള്ള ഒരു ചേച്ചി ഭർത്താവിനൊപ്പം ഗൾഫിലാണ്. പാരമ്പര്യമായി നല്ല ഭൂസ്വത്തുകൾ ഉള്ളവരാണ് മാധവൻ. ശാരി ഒരു പാവപ്പെട്ട വീട്ടിലെ മൂത്ത പെൺകുട്ടിയും. ബാധ്യത ഒഴിവാക്കും പോലെയാണ് അവർ മകളെ അയാൾക്ക് കെട്ടിച്ചു കൊടുത്തതാണ്.

മാധവൻ ടൗണിൽ ഒരു തുണിക്കട നടത്തുന്നുണ്ട്. രാവിലെ മുതൽ രാത്രി വരെ അവിടെയായിരിക്കും. രാത്രി എട്ട് മണിക്കാണ് ഷോപ്പ് പൂട്ടി അയാൾ വീട്ടിലെത്തുന്നത്.

“നിന്റെ ഭർത്താവ് എണീക്കോടി.” രമേഷ് ചോദിച്ചു.

“അങ്ങേർക്കിനി രാവിലേ ബോധം വരൂ.”

“എനിക്ക് വെളുപ്പിന് മൂന്ന് മണിക്ക് ഓട്ടം ഉണ്ട്. നിന്റെ കൂടി അടിച്ചു പൊളിക്കാൻ വേണ്ടിയാ ഉറങ്ങാൻ കിട്ടിയ നേരം നോക്കി ഇങ്ങോട്ട് വന്നത്.”

“ഒരാഴ്ചയായി നിന്നെ കാണാത്തോണ്ട് എനിക്കും എന്തോപോലെ ആയിരുന്നു. ഇന്ന് അയാള് കൊഞ്ചി കുഴഞ്ഞു അടുത്ത് വന്നതാ. ഞാൻ ഓടിച്ചു വിട്ടു. എനിക്ക് സുഖം തരാൻ നീയുള്ളപ്പോ ആ കിളവനെ ആർക്ക് വേണം.”

“എന്തൊക്കെ പറഞ്ഞാലും നമ്മള് അയാളോട് കാണിക്കണത് ചതിയല്ലേ ശാരി. രണ്ട് വർഷായി നീ ഞാനുമായി ബന്ധത്തിൽ ആയിട്ട്. എന്നെങ്കിലും നിന്റെ ഭർത്താവ് അറിഞ്ഞു പ്രശ്നം ആയാൽ ഞാൻ നിന്നെ കെട്ടില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.”

“നീ എന്നെ കെട്ടുകയൊന്നും വേണ്ട. അയാൾ ഇതൊന്നും ഒരിക്കലും അറിയാൻ പോണില്ല. പിന്നെ ഞാനല്ല അങ്ങേര് ആണ് ആദ്യം എന്നെ വഞ്ചിച്ചത്. അതുകൊണ്ട് ഇക്കാര്യത്തിൽ എനിക്ക് കുറ്റബോധം ഇല്ല.” അവന്റെ നെഞ്ചിൽ തളർന്ന് കിടക്കുമ്പോഴും വീറോടെ ശാരി പറഞ്ഞു.

“നീയെന്താ ഉദേശിച്ചത്.”

“അങ്ങേർക്ക് അങ്ങേരെ കടയിൽ ജോലിക്ക് നിക്കുന്ന മിക്ക പെണ്ണുങ്ങളുമായും ബന്ധമുണ്ട്. സ്റ്റോക്ക് എടുക്കാനെന്ന പേരിൽ ഏതെങ്കിലും പെണ്ണിനേം കൊണ്ട് ഇടയ്ക്കിടെ നാട് ചുറ്റാനും ഹോട്ടലിൽ റൂമെടുക്കാനും പോവാറുണ്ട്. എന്നെ കെട്ടിയ കാലം മുതലുള്ള അവിഹിതമാണ്. ഞാനറിഞ്ഞത് രണ്ട് കൊല്ലം മുൻപാ.

ഒരിക്കൽ അബദ്ധത്തിൽ അയാളുടെ ഫോണിൽ ഏതൊക്കെയോ പെണ്ണുങ്ങളെ കൂടെയുള്ള വീഡിയോയും ഫോട്ടോയും ചാറ്റുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഒക്കെ തെളിവായി ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. നമ്മുടെ ബന്ധം അയാളെറിഞ്ഞാൽ തിരിച്ച് പ്രയോഗിക്കാൻ ഒരായുധം. അതുകൊണ്ട് ഇതിൽ കുറ്റബോധത്തിന്റെ ആവശ്യമില്ല.

എന്നെ ചതിച്ചവനെ ഞാനും ചതിച്ചു. അല്ലെങ്കിലും അയാളെക്കൊണ്ട് ഒന്നിനും കൊള്ളില്ല. നിന്റെ ഉശിരൊന്നും അയാൾക്കില്ല. വയസായില്ലേ. അങ്ങേരെ കഴപ്പ് തീർക്കാൻ ആരെയും കിട്ടിയില്ലെങ്കിൽ മാത്രം എന്റെ അടുത്തേക്ക് വരും.” വെറുപ്പോടെ അവൾ പറഞ്ഞു.

“നീ ആള് കൊള്ളാലോ ന്റെ ശാരീ.”

“എനിക്കെന്തായാലും ഇവിടം വിട്ടൊരു ജീവിതമില്ല. അങ്ങേര് പല പെണ്ണുങ്ങളിൽ സുഖം കണ്ടെത്തുന്നു. ഞാൻ നിന്നെ മാത്രേ വിളിച്ചു കേറ്റിയിട്ടുള്ളു. നിനക്കെന്നെ മടുക്കുന്നത് വരെ ഇങ്ങോട്ട് വരാം. എനിക്കും അയാളിൽ നിന്ന് കിട്ടാത്ത സുഖം നിന്റേന്ന് കിട്ടും. അതുതന്നെ ധാരാളം.”

“നിന്നെ അങ്ങനെ മടുക്കോ. നീയെന്റെ പൊന്നല്ലേ ശാരി.” അവളെ കെട്ടിപിടിച്ചു അടുത്ത അംഗത്തിനായി അവൻ ബെഡിലേക്ക് മറിഞ്ഞു.

ഭർത്താവിന്റെ അവിഹിതം കണ്ട് പിടിച്ച ഭാര്യ കണ്ടെത്തിയതും അവിഹിതം തന്നെ. അതും അയല്പക്കത്തെ യുവാവായ ഡ്രൈവർ രമേഷിനെ. എന്തായാലും തനിക്കടിച്ച ലോട്ടറി അവൻ നന്നായി തന്നെ ഉപയോഗിച്ചു.

ചതിക്ക് പകരം ചതി ആയിരുന്നു ശാരിയുടെയും പോളിസി. അല്ലെങ്കിലും കിളവനായ ഭർത്താവിനെ ചെറുപ്പക്കാരിയായ അവളും മടുത്തിരുന്ന് എന്ന് വേണം പറയാൻ.

Leave a Reply

Your email address will not be published. Required fields are marked *