തന്റെ അനിയത്തിക്കൊപ്പം സ്വന്തം ഭർത്താവു കിടക്കുന്നതു നേരിൽ കാണേണ്ടി വന്നവളുടെ മനോനില… അത് ആരോടും പറഞ്ഞാൽ മനസ്സിലാവില്ല… കേൾക്കുന്നവർക്ക്

രചന: Kannan Saju

തന്റെ അനിയത്തിക്കൊപ്പം സ്വന്തം ഭർത്താവു കിടക്കുന്നതു നേരിൽ കാണേണ്ടി വന്നവളുടെ മനോനില… അത് ആരോടും പറഞ്ഞാൽ മനസ്സിലാവില്ല… കേൾക്കുന്നവർക്ക് ചിരിച്ചു തള്ളാൻ ഉള്ളൊരു അവിഹിത കഥ മാത്രം… പക്ഷെ തനിക്കോ ????

ഇരുപതു വർഷങ്ങൾ ചിലവഴിച്ച വീടും സ്വന്തങ്ങളും ഇട്ടെറിഞ്ഞു, ഇനി ഞാൻ നിന്റേതു മാത്റമായിരിക്കും എന്ന് ഒരുവന് വാക്കു കൊടുത്ത്,അവന്റെ കയ്യും പിടിച്ചു മറ്റൊരിടത്തേക്ക് പറിച്ചു നടുമ്പോൾ ഒരു പെണ്ണനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ എത്രത്തോളം വരുമെന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല..

അവിടെ അവനൊപ്പം എല്ലാം മറന്നു ജീവിക്കുമ്പോൾ… അവൻ തന്നെ ചതിക്കുകയായിരുന്നെന്നു തിരിച്ചറിയുമ്പോൾ ചങ്കു തകർന്നു പോവും… അതും എന്റെ തന്നെ അനിയത്തിയുമായി അയ്യാൾ രഹസ്യമായി ബന്ധം തുടർന്നിരുന്നു എന്നറിയുമ്പോൾ…

ഒടുവിൽ അയ്യാൾ എന്നെ വേണ്ടെന്നു പറഞ്ഞു… ഞാനും സമ്മതം മൂളി… എന്റെ മുന്നിൽ എന്റെ അനിയത്തിയേയും വിവാഹം ചെയ്തു അയ്യാൾ സുഖമായി ജീവിച്ചു… അയ്യാളുടെ ഓർമ്മകൾ എന്റെ ഉള്ളം കീറി മുറിച്ചിരുന്നെങ്കിലും താൻ തളർന്നിരുന്നില്ല.. കാരണം തനിക്കു സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും തന്റെ മകൻ ഉണ്ടായിരുന്നു…

അതെ… അന്ന് ഞങ്ങൾ പിരിയുമ്പോൾ അവനു അഞ്ചു വയസ്സ് തികയുന്നുള്ളൂ… പിന്നീടങ്ങോടു അവനായിരുന്നു തന്റെ ലോകം… അതെ… അവന്റെ തമാശകളും കുസൃതികളും തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു…..

മാഡം… മാഡം…

കസേരയിൽ ചാരി കിടന്നു കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കുക ആയിരുന്ന നിരഞ്ജനയെ പ്യൂൺ വന്നു വിളിച്ചു…

ഒരു ഞെട്ടലോടെ അവൾ കണ്ണുകൾ തുറന്നു….
കസേരയിൽ നിന്നും നിവർന്നു തന്റെ കണ്ണട എടുത്തു മുഖത്ത് വെച്ചു…

മഞ്ഞ ഒറ്റ കളർ സാരിയും കറുത്ത ബ്ലൗസും കട്ട കറുപ്പ് മുടിയും നെറ്റിയിലെ വലിയ കറുത്ത പൊട്ടും ഉള്ള നാല്പത്തഞ്ചിനോട് അടുക്കുന്ന കണ്ടാൽ അത്രക്കും പ്രായം തോന്നാത്ത രൂപമായിരുന്നു നിരഞ്ജനയുടേത്.

മാഡം പ്രിൻസിപ്പാൾ വിളിക്കുന്നു… എല്ലാവരും റെഡി ആണ്… മാഡം കൂടി വന്നാൽ…

ഉം.. താൻ പൊയ്ക്കോ.. ഞാൻ വരാം.. ഒരഞ്ചു മിനിട്ടു വേണം.. മുഖം ഒക്കെ ഒന്ന് കഴുകണം..

ശരി മാഡം..

അയ്യാൾ പുറത്തേക്കു പോയി….

നിരഞ്ജന തന്റെ മേശയിൽ കൈയ്യോടിച്ചു…. രണ്ട് പതിറ്റാണ്ടിന്റെ അദ്ധ്യാപനം അവസാനിക്കുന്നു…. അല്ല അവസാനിപ്പിക്കുന്നു…

കഴിഞ്ഞ രണ്ട് വർഷങ്ങൾ എങ്ങിനെയാണ് ഇവിടെ തള്ളി നീക്കിയതെന്നു തനിക്കറിയില്ല…
ഇനിയും വയ്യ… ഇവിടെ ഇരിക്കുന്ന ഓരോ നിമിഷങ്ങളും തന്റെ ഉള്ളിൽ മിഥുനെ കുറിച്ചോർത്തുള്ള വിങ്ങലുകൾ ആണ്…. തന്റെ മകനെ കുറിച്ചോർത്തു…

അന്നും ഇതുപോലൊരു സായാഹ്നമായിരുന്നു…. ഇന്നും ആ ദിവസം തന്റെ ഉള്ളിൽ ഇന്നലെ എന്നോണം ഉണ്ട്.. എല്ലാത്തിനും കാരണം ആ ബൈക്കായിരുന്നു… വാങ്ങി കൊടുക്കരുതെന്നു എല്ലാവരും പറഞ്ഞു… പക്ഷെ കോളേജിൽ ചേർന്നപ്പോൾ അവനും ആഗ്രഹം ആയി.. മറ്റു കുട്ടികൾ ബൈക്കുകളിൽ വരുന്ന കണ്ടപ്പോൾ അവന്റെ ഉള്ളിലും ആശ നിറഞ്ഞു…

പക്ഷെ ഞാൻ വിചാരിച്ചതു അതുകൊണ്ടു മാത്രമായിരുന്നില്ല… ഇത്രയും ദൂരം ബസ്സിലൊക്കെ പോവുന്നതല്ലേ… ബൈക്ക് ഒരെണ്ണം ആവശ്യമാണെന്ന് എനിക്കും തോന്നി.
പക്ഷെ വാങ്ങുന്ന വണ്ടിയിൽ ഞാൻ ശ്രദ്ധിച്ചില്ല…

അവന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്ന ഞാൻ അതിൽ മാത്രം എല്ലാം അവന്റെ ഇഷ്ടത്തിന് വിട്ടു… നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാനും നമ്മുടെ റോഡുകളുടെ നിലവാരത്തിന് അനുസരിച്ചുള്ള വണ്ടി മതിയെന്ന് പറയാനും താൻ മറന്നു..

അന്ന്… സ്കൂളിന്റെ ഗേറ്റ് താൻ കടന്നതും അവൻ റോഡ് മുറിച്ചു സ്പീഡിൽ വന്നതും എതിരെ വന്ന ലോറിയിലേക്കു നിയന്ത്രണം വിട്ടു ബൈക് ഇടിച്ചതും, തന്റെ കണ്മുന്നിൽ അവന്റെ തലയിലൂടെ ലോറിയുടെ ടയറുകൾ കയറി ഇറങ്ങി പോയതും…..

അവളുടെ കണ്ണുകൾ നിറഞ്ഞു…. ഇടയ്ക്കിടെ ആ രംഗങ്ങൾ ഒരു സിനിമയിലേതു പോലെ തന്റെ ഉള്ളിലേക്ക് ഓടിയെത്തി ഉറക്കം കെടുത്താറുണ്ട്…. തന്റെ മോൻ…

ഇനി എന്തിനു ജീവിക്കണം എന്ന ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…. പല തവണ മരിക്കാനൊരുങ്ങി… പക്ഷെ അപ്പോഴെല്ലാം ആരെല്ലാമോ വില്ലനായി കടന്നു വന്നു.. അപ്പോഴൊക്കെ തോന്നും, എന്തിനോ വേണ്ടി വിധി എന്നെ മാറ്റി വെക്കുവാണെന്നു….

അവൾ വാഷിങ് ബൈസണ് മുകളിൽ ഉള്ള കണ്ണാടിയിലേക്കു നോക്കി… പൈപ്പിൽ നിന്നും വെള്ളമെടുത്തു മുഖത്തടിച്ചു കഴുകി….

കണ്ണുകൾ അടച്ചു, മുഖത്തെ വെള്ളം കൈകൊണ്ടു തൂത്തു കളഞ്ഞു കണ്ണുകൾ തുറന്നു കണ്ണാടിയിലേക്കു നോക്കുമ്പോൾ കണ്ണാടിയിൽ ഒരു മുഖം കൂടി ഉണ്ടായിരുന്നു… മുസ്തഫയുടെ മുഖം കണ്ടു ഞെട്ടലോടെ നിരഞ്ജന തിരിഞ്ഞു…..

ഇരുവരും പരസ്പരം നോക്കി നിന്നു… ഒടുവിൽ മുസ്തഫ തന്നെ തുടങ്ങി വെച്ചു..

” മിഥുൻ ഉണ്ടായിരുന്ന കാലം മുതൽ ഞാൻ ടീച്ചറോട് ചോദിക്കുന്നതാണ്, എന്നെയും നിങ്ങളുടെ കൂടെ കൂട്ടിക്കൂടെ എന്ന്… ഇന്ന് അവനും ഇല്ല… നിങ്ങൾ ഒറ്റക്കാണ്… ഇപ്പൊ ഇങ്ങനൊരു തീരുമാനം വേണോ???

ആരൊക്കെ നമ്മളെ വിട്ടു പോയാലും നമുക്ക് ജീവിച്ചല്ലേ പറ്റു ടീച്ചറെ ??? കാര്യം നിങ്ങളെക്കാൾ മൂന്ന് വയസിനു ഇളയതാണ് ഞാൻ.. ആവുന്ന പ്രായത്തിൽ കെട്ടാൻ തോന്നിയില്ല.. എന്തോ നിങ്ങളോടൊരു ഇഷ്ടം തോന്നിപ്പോയി… ഈ വിരമിക്കൽ വേണ്ടെന്നു വെച്ചു എന്റെ ജീവിതത്തിലേക്ക് വന്നു കൂടെ? ”

ഇതിനുള്ള മറുപടി ഒരിക്കൽ ഞാൻ തന്നതാണ് മുസ്തഫ…

മറ്റൊന്നും പറയാതെ നിരഞ്ജന വരാന്തയിലേക്കിറങ്ങി യാത്രയയപ്പിനു ഒരുക്കിയിരുന്ന ഹാളിലേക്ക് ചെന്നു…

അവിടെ ടീച്ചറിന്റെ സംസാര ഊഴം എത്തി…

തന്റെ ക്ലാസ്സിലെ കുട്ടികളെയും മറ്റു അദ്ധ്യാപകരെയും വണങ്ങി ടീച്ചർ ഏതാനും വാക്കുകൾ പറഞ്ഞു

” ഗുരുദേവൻ പറഞ്ഞത് പോലെ ജീവിതം എന്നത് നീർക്കുമിള പോലെ നിലയറ്റതാകുന്നു… അടുത്ത നിമിഷം എന്തും സംഭവിക്കാവുന്ന ജീവിതം, കഴിവതും മറ്റുള്ളവരെ സന്തോഷപ്പെടുത്തുക… എന്ത് ചെയ്യുമ്പോഴും നിങ്ങളെയും കാത്തു രണ്ട് പേർ നിങ്ങളുടെ വീട്ടിൽ കാത്തിരിപ്പുണ്ട് എന്ന് ഓർമ്മിക്കാൻ മറക്കരുത്…

അവരുടെ ലോകം നിങ്ങളാണ്… രാവിലെ പോവുന്നത് മുതൽ തിരിച്ചു നിങ്ങൾ വീട്ടിൽ എത്തുന്നത് വരെ ആ നെഞ്ചിൽ ആളൽ ആയിരിക്കും… നിങ്ങളുടെ അച്ഛനും അമ്മയും… ഈ ലോകത്തു അവർക്കു കൊടുക്കാനാവുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങൾ സുരക്ഷിതരായി ഇരിക്കുക എന്നതാണ്…

അതുകൊണ്ടു എന്റെ മക്കളെല്ലാവരും ഏതൊരു കാര്യം ചെയ്യുമ്പോഴും മനസ്സിൽ അച്ഛനെയും അമ്മയെയും സ്മരിക്കുക.. അത് നിങ്ങൾക്കു കൂടുതൽ കരുതൽ സമ്മാനിക്കും… അതാണ് അവരുടെ ഏറ്റവും വലിയ സന്തോഷവും…. എല്ലാവരും നന്നായി പഠിക്കണം കെട്ടോ?? “”

കുട്ടികൾ തലയാട്ടി.. ചിലരുടെ കണ്ണുകൾ നിറഞ്ഞു… മുസ്തഫ നിറ കണ്ണുകളോടെ ഹാളിൽ നിന്നും ഇറങ്ങി പോയി…

ചടങ്ങുകൾ അവസാനിച്ചു വീട്ടിലേക്കു മടങ്ങി എത്തിയ നിരഞ്ജന തന്റെ അവസാന തീരുമാനവും നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങി…. കരുതി വെച്ചിരുന്ന മിഥുന്റെ ചിതാ ഭസ്മം അവൾ സഞ്ചിയിലാക്കി…. തന്റെ വീടിനോടും മിഥുന്റെ ഓർമ്മകൾ തിങ്ങുന്ന മുറികളോടും തൊട്ടും തലോടിയും അവൾ യാത്ര പറഞ്ഞു..

ട്രെയിൻ നീങ്ങി തുടങ്ങി…. അതെ ഗംഗ ആയിരുന്നു ലക്ഷ്യം… തന്റെ മകന്റെ ആത്മാവിനു മോക്ഷം കിട്ടാൻ ഗംഗയെക്കാൾ വലിയൊരു പുണ്യ സ്ഥലം വേറെ ഏതുണ്ട് ???
മൂന്ന് മുങ്ങി ചിതാ ഭസ്മം ഗംഗയിൽ ഒഴുക്കണം.നാലാമത്തെ മുങ്ങലിൽ തന്നെ തന്നെ ഗംഗയിൽ സമർപ്പിക്കണം… അങ്ങിനെ തനിക്കും മകനോടൊപ്പം ചേരണം..

അവനില്ലാത്തൊരീ ഭൂമിയിൽ തനിക്കെന്തിനൊരു പാഴ്ജന്മം… അവന്റെ ഭാവി ആയിരുന്നു തന്റെ ലക്ഷ്യം.. അവന്റെ സന്തോഷമായിരുന്നു തന്റെയും സന്തോഷം..

കേരളം കടന്നു… ട്രെയിൻ ഏതോ ഒരു സ്റ്റേഷനിൽ നിർത്തി… നിരഞ്ജന ജനാലയിലൂടെ പുറത്തേക്കു നോക്കി…. ഒട്ടും വൃത്തിയില്ലാത്തൊരു നഗരം…. ആളുകളുടെ വസ്ത്രധാരണം തന്നെ ശരിയല്ലായിരുന്നു..

മുഷിഞ്ഞു ചുളിഞ്ഞു വൃത്തിയില്ലാത്തവർ…. അവർക്കിടയിലൂടെ കീറി പറഞ്ഞൊരു പാന്റ് ധരിച്ചയാൾ കൈ നീട്ടി നടക്കുന്നു.. ആരും അയ്യാളെ ശ്രദ്ധിക്കുന്നതെ ഇല്ല.. അവിടെ ഒരു തട്ടുകട പോലൊന്നിന് മുന്നിൽ ചെന്നു അയ്യാൾ കൈ നീട്ടി…

ഭക്ഷണത്തിനാണെന്നു തോന്നുന്നു…
അപ്രതീക്ഷിതമെന്നോണം ആ കടക്കാരൻ കയ്യിലിരുന്ന കപ്പിലെ വെള്ളം അയ്യാളുടെ മുഖത്തേക്കൊഴിച്ചു… ചൂട് വെള്ളം ആയിരുന്നിരിക്കണം, അയ്യാൾ മുഖം പൊത്തിക്കൊണ്ടു എങ്ങോടോ ഓടി മറിഞ്ഞു.. അല്പസമയത്തിനകം ട്രെയിൻ മുന്നോട്ടു നീങ്ങി… സ്റ്റേഷനപ്പുറം കാടിന് മുന്നിൽ ആ മനുഷ്യൻ ഇരുന്നു മല.വിസർജനം നടത്തുന്നു..

ഒരറപ്പോടെ കണ്ണുകൾ അടക്കാൻ തുടങ്ങിയ നിരഞ്ജനയെ ഞെട്ടിച്ചത് അയ്യാളുടെ അടുത്ത പ്രവർത്തി ആയിരുന്നു… ആർത്തിയോടെ അയ്യാളുടെ മലം തന്നെ അയ്യാൾ വാരി തിന്നാൻ തുടങ്ങി.. തനിക്കു ചർദ്ധിക്കാൻ വരുന്ന പോലെ അവൾക്കു തോന്നി…

ഈശ്വരാ ഇങ്ങനെയും മനുഷ്യരുണ്ടോ …. അവൾ സ്വയം പറഞ്ഞു… അറപ്പു മാറാതെ അവൾ കുറെ നേരം ബാത്റൂമിനു ഉള്ളിൽ നിന്നു..

പിന്നെ ആരോ വാതിലിൽ മുട്ടുന്ന കേട്ടു അവൾ പുറത്തേക്കിറങ്ങി… ട്രെയിനിൽ ചായയും മറ്റും കൊണ്ടുവന്ന സ്ത്രീയുടെ കൂടെ ഉള്ള പെൺകുട്ടി ആയിരുന്നു അത്… അവളുടെ കണ്ണുകൾക്ക്‌ ഒരു തരം നീല നിറമായിരുന്നു.. മുടി എണ്ണ കാണാത്തതു പോലെ അങ്ങിങ്ങായി ജഡ പിടിച്ച പോലെ കിടന്നു…

നിരഞ്ജന വാതിലിനരികിൽ നിന്നു… അപ്പുറത്തെ വാതിലിനരികിൽ ആ പെൺകുട്ടിയുടെ അമ്മ ചായ വില്പനക്കാരിയും ഇരിക്കുന്നുണ്ടായിരുന്നു… അടുത്ത സ്റ്റേഷനിൽ ഇറങ്ങാനാവും…

പെൺകുട്ടി ബാത്‌റൂമിൽ നിന്നും ഹിന്ദിയിൽ എന്തോ പറഞ്ഞുകൊണ്ട് അവളുടെ അമ്മയുടെ അരികിലേക്ക് വന്നു…. അമ്മയും എന്തോ മറുപടി പറഞ്ഞു… താൻ നോക്കുന്നുണ്ടോ എന്ന് നോക്കിയാ ശേഷം ആ അമ്മ അവൾക്കു നേരെ കൈ നീട്ടി…

പെൺകുട്ടി കയ്യിൽ മറച്ചു പിടിച്ചിരുന്ന തന്റെ ഷഡി അമ്മയുടെ കൈകളിൽ കൊടുത്തു… അവരതു നിവർത്തി നോക്കി… അതിന്റെ കീഴ്ഭാഗം കീറി വിട്ടിരുന്നു.. ഇടയ്ക്കു കുറെ തുളകളും…

തന്റെ ബ്ലൗസിന്റെ ഭാഗത്തു നിന്നും ഒരു സേഫ്റ്റി പിൻ എടുത്ത ആ സ്ത്രീ വട്ടം കീറിയ ഷഡിയുടെ ഭാഗം പിന്നുകൊണ്ടു കുത്തി ചേർത്തു വെച്ചു കുട്ടിക്ക് കൊടുത്തു.. അവൾ അതുമായി വീണ്ടും ബാത്റൂമിലേക്കു കയറി…
നിരഞ്ജനയുടെ മനസ്സ് വീണ്ടും അസ്വസ്ഥമായി…

അവളുടെ ഉള്ളം പറഞ്ഞു : ഇങ്ങനെയും മനുഷ്യരുണ്ടോ ?????

അതിനിടയിൽ നാല് ആൺകുട്ടികളുമായി ഒരു വൃദ്ധൻ കയറി…. അയ്യാൾ അറുപതു വയസ്സിനു മുകളിൽ പ്രായം ഉണ്ട്.. കുട്ടികൾക്ക് പതിനഞ്ചോ മറ്റോ കാണുമായിരിക്കും… പക്ഷെ നിരഞ്ജനയെ അത്ഭുദപ്പെടുത്തും വിധം അയ്യാൾ ഒരിടത്തിരുന്നു..

കുട്ടികൾ പല പല സ്ഥലങ്ങളിലായി ഇരുന്നു… ഇടക്കിടെ ആ വൃദ്ധൻ മാറി മാറി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു… ഇരിക്കുന്നിടത്തെല്ലാം പലരോടും അയ്യാൾ കുശലം പറയുന്നുണ്ടായിരുന്നു… നേരം നന്നേ രാത്രി ആയി….

അയ്യാൾ ഓരോ കുട്ടികളെ ആയി എങ്ങോടൊക്കയോ വിളിച്ചു കൊണ്ടു പോവുന്നു.. അവൾ മെല്ലെ എഴുന്നേറ്റു…. എല്ലാവരും തന്നെ നാളെ ഉറക്കം ആണ്.. രണ്ട് മാണിയോട് അടുക്കുന്നു.. എന്തായിരിക്കും അയ്യാൾ ആ കുട്ടികളെ ചെയ്യുന്നത്.. അവൾ പിന്നാലെ ചെന്നു.. ബാത്റൂമിനരികെ എത്തിയതും ആ കാഴ്ച്ച കണ്ടു അവൾ ഞെട്ടി..

മെല്ലെ പിന്നോട്ടു മാറി നിന്നു… രാവിലെ അയ്യാൾ സംസാരിച്ച ഒരാളെ അതിൽ ഒരു കുട്ടിയെ കൊണ്ടു വദനസുരതം ചെയ്യിക്കുന്നു…. അവൾ ഒന്നുകൂടി എത്തി നോക്കി…. ആ കുട്ടി വായിൽ നിന്നും ഒഴുകുന്ന അയ്യാളുടെ ബീജവുമായി ബാത്റൂമിലേക്കു ഓടുന്നു… വൃദ്ധൻ അയാളിൽ നിന്നും പണം എണ്ണി വാങ്ങുന്നു…..

അവൾ ഭയത്തോടെ തന്റെ സീറ്റിൽ വന്നിരുന്നു… ആ കുട്ടികൾ സംമത്തൊതെ ആയിരിക്കുമോ ഇതെല്ലം ചെയ്യുന്നത്??? അവർക്കു അച്ഛനും അമ്മയും ഇല്ലായിരിക്കുമോ??? ഈശ്വര ഇതെന്തൊരു വിധിയാണ്…. ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടോ ????

അവൾ സ്വയം ചോദിച്ചു…

അന്നുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകം ആ യാത്രയിൽ നിരഞ്ജന കണ്ടു.. പക്ഷെ അതൊന്നും അവളുടെ മനസ്സ് മറ്റത്തക്ക ഉതകുന്നതായിരുന്നില്ല …

ഒടുവിൽ അവൾ ലക്ഷ്യസ്ഥാനത്തിനു അടുത്തെത്തി… പക്ഷെ റോഡ് പോലീസ് ബ്ലോക്ക്‌ ചെയ്തിരിക്കുന്നു.. വണ്ടികൾ എല്ലാം തിങ്ങി കൂടി കിടക്കുന്നു… പ്രധാനമന്ത്രിയുടെ എന്തോ പരിപാടി ഉണ്ടത്രേ.. അദ്ദേഹം മടങ്ങിയാൽ മാത്രമേ റോഡുകൾ തുറക്കുകയുള്ളു… ഇനിയും മണിക്കൂറുകൾ ബാക്കി…

നിരഞ്ജന നിരാശയായി… ഭാരങ്ങൾ എല്ലാം ഇറക്കി വെച്ചു കൈലാസം പൂകാൻ അവളുടെ മനസ് കൊതിച്ചു കൊണ്ടിരുന്നു…

അവൾ ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി… അവിടെ റോഡരുകിൽ തണൽ ഉള്ള ഒരിടത്തു മാറി ഇരുന്നു… നിറയെ കടകൾ ഉള്ള ഒരു തെരുവോരം… അതിൽ ഒന്നിൽ മാത്രം അവളുടെ കണ്ണുകൾ ഉടക്കി… അതൊരു പൈന്റിങ്‌സ് വിൽക്കുന്ന കടയാണെന്നു അവൾക്കു മനസ്സിലായി… മുലയൂട്ടുന്ന അമ്മയുടെ ചിത്രം അതിന്റെ മുന്നിലായി തൂക്കിയിരുന്നു….

ഒരു നിമിഷം അവൾക്കു മിഥുനെ ഓർമ വന്നു…. തന്റെ ശ്രദ്ധ തിരിക്കാനായി മറ്റു പല ഇടങ്ങളിലേക്കും നോക്കി ഇരുന്നെങ്കിലും പറ്റുന്നില്ല.. കണ്ണുകൾ ആ ചിത്രത്തിൽ തന്നെ ഉടക്കിയിരുന്നു…. നിരഞ്ജന മെല്ലെ എഴുന്നേറ്റു… അവൾ കട ലക്ഷ്യമാക്കി നടന്നു…

മരിക്കാൻ പോകുന്ന തനിക്കെന്തിനാ ആ ചിത്രം എന്ന് മനസ്സ് ഇടയ്ക്കിടെ ചോദിക്കുന്നുണ്ടങ്കിലും അതൊന്നും വക വെക്കാതെ അവൾ കടക്കു മുന്നിൽ എത്തി… ആ ചിത്രത്തിലേക്ക് തന്നെ നോക്കി നിന്നു….

പെട്ടന്ന് പിന്നിൽ നിന്നും

എന്താണ് മാഡം വേണ്ടത് ???

അപ്രതീക്ഷിതമായി മലയാളം കേട്ട ഞെട്ടലിൽ അവൾ തിരിഞ്ഞു… ജീൻസും ഷർട്ടും ധരിച്ച ആ ചെറുപ്പക്കാരനെ കണ്ടു അവൾ കൗതുകത്തോടെ ചോദിച്ചു

ഞാൻ മലയാളി ആണെന്ന് എങ്ങനെ മനസ്സിലായി ???

മാഡത്തിന്റെ വേഷം കണ്ടാൽ അറിയത്തില്ലേ ???

അവൾ ചുറ്റും ഉള്ളവരുടെ വേഷവും അവളുടെ വേഷവും നോക്കി… ശരിയാണ് അവൻ പറഞ്ഞത്…

എനിക്കീ ചിത്രം വേണമായിരുന്നു….

അവൾ അതിൽ ചൂണ്ടി പറഞ്ഞു

അതിനെന്താ… വിരോധം ഇല്ലെങ്കിൽ മറ്റു ചിത്രങ്ങൾ കൂടി ഒന്ന് കണ്ടു നോക്ക് മാഡം…

ഇല്ല… വേണ്ട… എനിക്കിതു മാത്രം മതി..

ആയിക്കോട്ടെ… മാഡം അത് മാത്രം വാങ്ങിയാൽ മതി.. പക്ഷെ അകത്തുള്ള ചിത്രങ്ങൾ കൂടി ഒന്ന് കണ്ടു നോക്കില്ലേ ???

മനസ്സില്ലാ മനസ്സോടെ അവൾ അകത്തേക്ക് കയറി… എങ്കിലും ചിത്രങ്ങൾ ഓരോന്നായി കണ്ടു തുടങ്ങിയതോടെ അവൾ അത്ഭുദപ്പെട്ടു…

ഇതെല്ലം നിങ്ങളാണോ വരച്ചേ ???

നിരഞ്ജന അത്ഭുദത്തോടെ അയ്യാളെ നോക്കി ചോദിച്ചു

അല്ല

പിന്നെ ???

എന്റെ ഭാര്യയാണ് വരച്ചത്….

എനിക്ക് അവരെ ഒന്ന് കാണാൻ പറ്റുമോ??

അയ്യാൾ ചിരിച്ചു..

അതിനെന്താ.. വരൂ…

അയ്യാൾ കടയുടെ ഒരു മൂലയിലേക്ക് നടന്നു… അവിടത്തെ വാതിൽ തുറന്നു അകത്തേക്ക് കയറി.. പിന്നാലെ നിരഞ്ജനയും

സീന…

അയ്യാളുടെ വിളി കേട്ടു സുന്ദരിയായ അവൾ തിരിഞ്ഞു…

പക്ഷെ രണ്ട് കൈകളും ഇല്ലാത്ത സ്റ്റൂളിൽ ഇരുന്നു കാലുകൾ കൊണ്ടു ചിത്രം വരച്ചിരുന്നു സീനയെ കണ്ടു നിരഞ്ജന ഞെട്ടി…

ഒരു ചിരിയോടെ സീന അവരെ സ്വീകരിച്ചു…. അവർക്കൊപ്പം നടന്നു അവൾ ചിത്രങ്ങളെ കുറിച്ച് ആധികാരികമായി പറഞ്ഞു…. നിരഞ്ജനയുടെ നോട്ടം മുഴുവനും അമ്മയും മകനും ഒത്തുള്ള ചിത്രങ്ങളിൽ ആണെന്ന് മനസ്സിലാക്കിയ അവൾ അവരോടു ചോദിച്ചു…

മാഡത്തിന് മകനെ നഷ്ട്ടപെട്ടല്ലേ ???

ഒരു ഞെട്ടലോടെ നിരഞ്ജന അവളെ നോക്കി… അവർ തമ്മിൽ കൂടുതൽ സംസാരിച്ചു… നിരഞ്ജന തന്റെ ജീവിതത്തെ കുറിച്ച് എല്ലാം അവളോട് പറഞ്ഞു.. എല്ലാം കേട്ട ശേഷം അവൾ പറഞ്ഞു,

കെട്ടോ മാഡം…എനിക്ക് പതിനേഴു വയസുള്ളപ്പോഴാ എന്റെ കല്ല്യാണം… വൈകാതെ മോനും ആയി..വല്യ കുഴപ്പൊന്നും ഇല്ലാത്തൊരു ജീവിതം ആയിരുന്നു… കൂലിപ്പണി ആണേലും അതിയാൻ പൊന്നു പോലെ എന്നേം മോനേം നോക്കിയത്.. ഒരിക്കൽ അങ്ങേരും മോനും വന്ന സൈക്കിളിലേക്കു ലോറി വന്നിടിച്ചു… രണ്ട് പേർക്കും കാര്യമായിട്ട് പറ്റി…

അവളുടെ വാക്കുകൾ ഇടറി തുടങ്ങിയിരുന്നു.. ഏറ്റവും വിഷമം ഉണ്ടായ കാര്യം എന്നാന്നു വെച്ച മോന്റെ രണ്ട് കണ്ണിന്റേം കാഴ്ച്ച പോയിരുന്നു… അദ്ദേഹം കിടപ്പിലും… കുറെ പണികൾ ചെയ്തു, കടം വാങ്ങി… ഒന്നും ഒന്നിനും തികയാതെ ആയി…ഒടുവിൽ.. ഒടുവിൽ എനിക്കെന്റെ ശരീരം തന്നെ വിൽക്കേണ്ടി വന്നു..

രാത്രിയിൽ വഴിയരികിൽ നിന്നു കൈ കാണിക്കും… ആ പണം കൊണ്ടു ആദ്യം അദേഹത്തിന്റെ ചികിത്സ നടത്തി.. മോനു ഓപ്പറേഷന് വലിയൊരു തുക വേണമായിരുന്നു… അദ്ദേഹം കൂടി സുഖം പ്രാപിച്ചാൽ ഈ പണി നിർത്തി വേറെ ഏതേലും നാട്ടിൽ പോയി ഒരുമിച്ചു അധ്വാനിച്ചു മോന്റെ കാര്യം നോക്കാം എന്ന് കരുതി…

അവൾ കണ്ണുകൾ തുടച്ചു…

അന്നെന്നെ കണ്ടാൽ സിൽക്ക് സ്മിതയുടെ ഛായാ ഉണ്ടായിരുന്നത്രെ… അങ്ങനെ എനിക്ക് പേരും വീണു സിൽക്ക് സീന…. ഒടുവിൽ ചേട്ടന് അസുഖം ഭേദമായി.. ഞങ്ങൾ ആ നാട് വിട്ടു… മറ്റൊരിടത്തു സന്തോഷത്തോടെ ജീവിതം ആരംഭിച്ചു…

പക്ഷെ അതിനു അധികം ആയുസുണ്ടായില്ല….. പഴയ നാട്ടിൽ നിന്നും ലോറിയുമായി വന്നൊരാൾ ചേട്ടനെ കണ്ടു… അയാളിൽ നിന്നും ചേട്ടൻ എല്ലാം അറിഞ്ഞു.. ആർക്കു വേണ്ടി ഞാൻ ശരീരം വിറ്റോ അയ്യാൾ എന്നെയും മോനെയും ഉപേക്ഷിച്ചു പോയി..

പക്ഷെ ഞാൻ വീണ്ടും ജീവിച്ചു…. മോന്റെ ഓപ്പറേഷന് വേണ്ടി വീണ്ടും ഞാൻ പഴയ പണിക്കിറങ്ങി…. ഒരു രാത്രിയിൽ ഒരു മദ്യപാനിക്കൊപ്പം കാറിൽ കയറി… ആ കാറ് അപകടത്തിൽ പെട്ടു.. അതിൽ എന്റെ രണ്ട് കയ്യും നഷ്ട്ടപ്പെട്ടു….

വയസ്സായ എന്റെ അമ്മയുടെ അടുത്തേക്ക് എനിക്കും മോനും പോവേണ്ടി വന്നു… ഒരു കടൽ തീരത്തായിരുന്നു വീട്.. അവിടെ വെറുതെ കടൽ നോക്കി ഇരിക്കും…

അങ്ങിനെ മണൽ തരികളിൽ വെറുതെ കാലുകൊണ്ട് വരച്ചു തുടങ്ങി.. പിന്നെ അത് പെയിന്റങ്ങായി… അമ്മ മരിച്ചതോടെ കഴിഞ്ഞു കൂടാനായി ഒരു കുടക്കീഴിൽ ഇരുന്നു കടൽ കാണാൻ വരുന്നവർക്ക് ചിത്രങ്ങൾ വിറ്റു..

ഒരിക്കലും എന്റെ മകന് കാഴ്ച്ച നേടി കൊടുക്കാൻ കഴിയില്ലെന്ന് കരുതിയ നിമിഷങ്ങൾ… അന്ന് കടൽ കാണാൻ വന്നവരിൽ ഒരാളായിരുന്നു ആന്റണിയും.. ആന്റണിക്ക് എന്റെ ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടു.. eന്നേ ഇഷ്ട്ടപ്പെട്ടു…. എന്റെ ചരിത്രം മുഴുവനും ഞാൻ പറഞ്ഞു…ഒന്നും മിണ്ടാതെ തിരിച്ചു പോയി.. പിന്നീട് ഒരിക്കലും വരില്ലെന്ന് ഞാൻ കരുതി..

പക്ഷെ ഒരു രാത്രിയിൽ കാറുമായി വന്നു… നമ്മുടെ കല്ല്യാണം വീട്ടിൽ സമ്മതിക്കില്ല.. നീ മോനേ എടുക്കു നമുക്കു ബോംബേക്കു പോവാം.. അവിടെ എനിക്കൊരു ഫ്ലാറ്റും കടയും ഉണ്ടന്നു പറഞ്ഞു.. അങ്ങനെ ആദ്യം ബോംബെ.. പിന്നെ അദേഹത്തിന്റെ വീട്ടുകാർ തേടി വരാതിരിക്കാൻ ഇങ്ങോടും.. മോന്റെ കണ്ണിനു കാഴ്ച്ച ഞങ്ങൾ തിരിച്ചു കൊടുത്തു.. അത് കഴിഞ്ഞു ഒരാൾ കൂടി ഞങ്ങൾക്കുണ്ടായി.. ഇന്ന് ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനാണ് മാഡം..

നിരഞ്ജന കണ്ണുകൾ മിഴിച്ചിരുന്നു…

ജീവിതം അങ്ങനാണ്… എന്റെ രണ്ട് കയ്യും നഷ്ട്ടപെട്ടില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ചിത്രം വരക്കില്ലായിരുന്നു . ഇന്നും ആർക്കെങ്കിലും മുന്നിൽ കാലകത്തി കൊടുത്തു ജീവിച്ചേനെ . എന്റെ മോനു കാഴ്ച്ച കിട്ടില്ലായിരുന്നു.. എന്റെ ആന്റണിയെ എനിക്ക് കിട്ടില്ലായിരുന്നു…

നമ്മൾ എന്താണെന്നു നമ്മളെ തന്നെ മനസ്സിലാക്കി തരാൻ ഈ പ്രപഞ്ചം ചില വെല്ലു വിളികൾ ഉയർത്തും… അവിടെ പിന്തിരിഞ്ഞോടരുത് …. മകന് പകരം മാഡം ആണ് മരിച്ചിരുന്നതെങ്കിൽ ആ വിഷമത്തിൽ മാഡത്തിന്റെ ചിതാ ഭസ്മം ഗംഗയിൽ ഒഴുക്കി അതെ ഗംഗയിൽ മകനും ആത്മഹത്യ ചെയ്താൽ മാഡത്തിന്റെ ആത്മാവ് മുകളിൽ ഇരുന്നു സന്തോഷിക്കുമായിരുന്നോ ???

നിരഞ്ജന പകച്ചിരുന്നു

ഒരിക്കലും ഇല്ല… പകരം അവൻ സന്തോഷായി ജീവിക്കുന്നത് കാണാനേ മഠത്തിന്റെ ആത്മാവ് ആഗ്രഹിക്കു… ശരിയല്ലേ ???

അതെ…

അറിയാതെ തന്നെ നിരഞ്ജന മറുപടി പറഞ്ഞു.

അത്രേ ഉളളൂ.. മാഡവും സന്തോഷമായി ജീവിക്കുന്നത് കാണാനേ മാഡത്തിന്റെ മകനും ആഗ്രഹിക്കു… നമ്മൾ എവിടെ വിചാരിക്കുന്നോ അവിടയെ ജീവിതം ആരംഭിക്കൂ മാഡം.. ഒന്നിനും അതിർവരമ്പുകൾ ഇല്ല… പുതിയൊരു വിവാഹം കഴിക്ക്…. അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുട്ടിയെ ദത്തെടുത്തു അവനൊരു ജീവിതം കൊടുക്ക്… അതല്ലേ ഹീറോയിസം…

സീനയുടെ ജീവിതത്തോടുള്ള ആറ്റിറ്റ്യൂഡ് കണ്ടു നിരഞ്ജന അമ്പരന്നു…

ഈശ്വരാ ഇങ്ങനെയുള്ള മനുഷ്യന്മാരും ഉണ്ടോ… ??

അവൾ മനസ്സിൽ പറഞ്ഞു…

മാഡം നല്ല പോലെ ആലോചിക്ക്‌.. ഞാൻ ഇപ്പോ വരാം.. അവൾ അകത്തേക്ക് പോയി..

അല്പസമയത്തിനു ശേഷം നിരഞ്ജന ഫോൺ എടുത്തു… മുസ്തഫയെ വിളിച്ചു…

മുസ്തഫ …. മോന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കി തിരിച്ചു ഞാൻ വരും… നിന്റെ ജീവിതത്തിലേക്ക് എന്നെ സ്വീകരിക്കാൻ തയ്യാറായി ഇരിക്കണം !

Leave a Reply

Your email address will not be published. Required fields are marked *